കോട്ടയം: രാഹുൽ ഈശ്വറിനെതിരെ അഖിലയുടെ അച്ഛൻ പരാതി നൽകി. രാഹുൽ വീട്ടിൽ വന്നപ്പോൾ അനുവാദമില്ലാതെ പകർത്തിയ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തവിട്ട് വിശ്വാസ വഞ്ചന കാട്ടിയെന്ന് അഖിലയുടെ അച്ഛൻ അശോകൻ. രാഹുൽ ഈശ്വറിന് മദനിയുമായി ബന്ധമുണ്ടെന്നും തീവ്രവാദ സംഘടനകളുടെ പക്കിൽ നിന്നും രാഹുൽ പണം വാങ്ങിയിട്ടുണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു.
വൈക്കം പോലീസിനാണ് അഖിലയുടെ അച്ഛൻ അശോകൻ പരാതി നൽകിയത്. പരാതിയില്‍ പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇങ്ങനെ. രാഹുല്‍ ഈശ്വര്‍ തന്റെ സങ്കടാവസ്ഥ ചൂഷണം ചെയ്തു. രക്ഷിക്കാനായി വന്നതാണെന്ന് തെറ്റിധരിപ്പിക്കുകയും ആ ധാരണയുടെ അടിസ്ഥാനത്തില്‍ താന്‍ മകളുമായി സംസാരിക്കുവാന്‍ അനുവദിക്കുകയും ചെയ്തു.
വീട്ടില്‍വച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് വിശ്വാസവഞ്ചന കാട്ടി. രാഹുല്‍ ഈശ്വറിന് അബ്ദുള്‍ നാസര്‍ മദനിയുമായി ബന്ധമുണ്ട്. ഇക്കാര്യം ഫേസ്ബുക്ക് വഴി രാഹുല്‍ തന്നെ പരസ്യപ്പെടുതിയതാണ്. തീവ്രവാദ സംഘടനകളുടെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടാണ് രാഹുല്‍ ഈശ്വര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നും അശോകന് നല്കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. തന്നേയും കുടുംബത്തേയും ചതിക്കുകയും സുപ്രീം കോടതി വിധി ലംഘിക്കുകയും ചെയ്ത രാഹുല്‍ ഈശ്വറിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് രാഹുൽ ഈശ്വർ അഖിലയുടെ വൈക്കത്തെ വീട്ടിൽ എത്തി അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
അതിനിടെ രാഹുൽ ഈശ്വർ കോയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതിയും പിഡിപി നേതാവുമായ അബ്ദുൾ നാസർ മദനിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു