കൊച്ചി: സ്വാശ്രയ വിഷയത്തിൽ സർക്കാരിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. സർക്കാർ മാനേജ്മെന്റുകളുടെ കളിപ്പാവയായി മാറുകയാണന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.
എൻട്രൻസ് കമ്മീഷണറെയും കോടതി ശാസിച്ചു, കോടതിവിധി എൻട്രൻസ് കമ്മീഷണർ സൗകര്യപൂർവം വളച്ചൊടിക്കുകയാണെന്ന് കോടതി വിമർശിച്ചു.
ജാതിയുടെ അടിസ്ഥാനത്തിൽ പലരും കീശ വീർപ്പിക്കുകയാണ്. ഉത്തരേന്ത്യയിലേക്കാളും അപകടകരമായാണ് കേരളത്തിൽ ജാതി വ്യവസ്ഥ നിലനിൽക്കുന്നതെന്നും കോടതി പറഞ്ഞു.
കമ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ഫ്യൂഡൽ വ്യവസ്ഥിതിയിലുള്ള സമീപനമാണ് ഉണ്ടാകുന്നതെന്നും കോടതി കുറ്റപ്പെടുത്തി.