ന്യൂയോർക്ക് : പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ ജനങ്ങൾ ഭീകരവാദത്തിന് ഇരകളായിട്ടും പാകിസ്ഥാൻ ഭീകരർക്ക് താവളമൊരുക്കുകയാണ്.ഇത് അവസാനിപ്പിക്കാൻ പാകിസ്ഥാൻ തയാറാകണം.
അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് യു പാകിസ്ഥാനുമായി സൈനിക സഹകരണം സാധ്യമല്ലെന്നും കൂട്ടിച്ചേർത്തു.അതേസമയം ഇന്ത്യയുമായുള്ള വ്യാപാര സഹകരണം മെച്ചപ്പെടുത്തുമെന്നും യു എസ് പ്രസിഡന്റ് പറഞ്ഞു.
അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തിയ ഇരുപതോളം തീവ്രവാദിസംഘടനകള്‍ പാകിസ്ഥാനില്‍ സജീവമാണ്. പാകിസ്താനിലെ ജനങ്ങള്‍ തീവ്രവാദത്തിന്റെ ഇരകളാണ് എന്നിട്ടും ആ രാജ്യം തീവ്രവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.