ശ്രീനഗർ : ജമ്മു കശ്മീരിൽ റിക്രൂട്ട് ചെയപ്പെടുന്നതിനേക്കാൾ ഭീകരർ കൊല്ലപ്പെടുന്നതായി റിപ്പോർട്ട് . 2017 ലെ റിപ്പോർട്ടനുസരിച്ചാണ് ഭീകരർക്കെതിരെയുള്ള സൈനിക മേധാവിത്വം വ്യക്തമാക്കുന്ന കണക്കുകൾ പുറത്തു വന്നത് .
ഈ വർഷം ഇതുവരെ 71 യുവാക്കൾ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടുവെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ കണക്ക് . എന്നാൽ 132 ഭീകരർ ഈ വർഷം സൈന്യത്തോടേറ്റുമുട്ടി കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ട 132 പേരിൽ 74 പേർ വിദേശ ഭീകരരാണ് . 58 പേർ പ്രദേശത്തുള്ളവർ തന്നെയാണ് . കൊല്ലപ്പെട്ടവരിൽ 14 പേർ കൊടും ഭീകരരാണ് . ബുർഹാൻ വാനിക്ക് ശേഷം ഹിസ്ബുളിന്റെ കമാൻഡറായ സബ്സർ അഹമ്മദും പിന്നീട് കമാൻഡറായ യാസിൻ ഇട്ടൂവും വധിക്കപ്പെട്ടു.
ഭീകരർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും വേണ്ട എന്നാണ് സൈന്യത്തിന്റെ തീരുമാനം . സർക്കാരിന്റെ പൂർണ പിന്തുണയും ഇക്കാര്യത്തിൽ സൈന്യത്തിനുണ്ട് . അടുത്ത മഞ്ഞു കാലം കാണാൻ ഭീകരർ ഉണ്ടാവില്ല എന്ന ശക്തമായ പ്രഖ്യാപനവുമായാണ് സൈന്യം മുന്നോട്ടു പോകുന്നത് .