കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കൾക്കെതിരെയുള്ള അന്വേഷണം പുനരാരംഭിച്ചു. പി.ജയരാജനും ടിവി രാജേഷിനുമെതിരെയുള്ള അന്വേഷണമാണ് പുനരാരംഭിച്ചത്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്, ടി.വി. രാജേഷ് എംഎല്‍എ തുടങ്ങിയവര്‍ പ്രതികളായ അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ സിബിഐ അന്വേഷണമാണ് പുനരാരംഭിച്ചത്. തലശ്ശേരിയിൽ ക്യാമ്പ് ഒാഫീസ് സ്ഥാപിച്ചാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്.
ഇതിന്റെ ഭാഗമായി കേസിലെ ചില പ്രതികളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. കൂടാതെ സാക്ഷികളിൽ നിന്ന് മൊഴിയെടുക്കുന്ന പ്രവർത്തിയും അന്വേഷണ സംഘം ആരംഭിച്ചു.
കേസിന്റെ തുടരന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരെ ജയരാജനും രാജേഷും നല്കിയ അപ്പീല്‍ തള്ളികൊണ്ട് ഡിവിഷന് ബെഞ്ച് നേരത്തെ അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം പുനരാരംഭിച്ചത്.
2012 ഫെബ്രുവരി 20 നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന കാറിനു നേരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിലുള്ള പക പോക്കാനായി സിപിഎം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.