പത്തനംതിട്ട : സി പി ഐ യlലും ബന്ധു നിയമനവിവാദം. പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിലെ വനിതാ അംഗത്തിന്റെ നിയമനമാണ് വിവാദത്തിലായത്.സി.പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ഭാര്യയെ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു.
പത്തനംതിട്ടയിലെ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ ഒരു വനിതാ അംഗത്തിന്റെ ഒഴിവാണുള്ളത്.ഇതിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.15 പേരാണ് അപേക്ഷ നൽകlയത്. ഇവർക്കായി പതിവ് തെറ്റിച്ച് ഒരു ടെസ്റ്റും പത്തനംതിട്ടയിൽ നടത്തി.ഇതിൽ അഞ്ചു പേരുടെ പട്ടികയാണ് ജില്ലാ ഭക്ഷ്യവകുപ്പ് തയ്യറാക്കിയത്.ഈ പട്ടികയിൽ ഒന്നാമതായി ഇടം കിട്ടിയത് സി പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയന്റെ ഭാര്യയ്ക്കാണ്.
ജില്ലാ സെക്രട്ടറിയുടെ ഭാര്യയ്ക്ക് നിയമനം നൽകുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥർ ജില്ലാ കളക്ടർ ആർ. ഗിരിജ മുഖാന്തിരം ലിസ്റ്റ് സർക്കാരിന് സമർപ്പിച്ചു. ലിസ്റ്റിലുള്ള അഞ്ചുപേരും യോഗ്യതയിൽ പിന്നോട്ടാണന്ന് കാട്ടി പത്തനംതിട്ടയിലെ അഭിഭാഷകയായ സി.ലതികാ ഭായി ഹൈക്കോടതിയെ സമീപിച്ചു. എന്തടിസ്ഥാസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയതെന്ന് ചോദിച്ച കോടതി നിയമനം തടഞ്ഞു കൊണ്ട് ഉത്തരവിട്ടു.
പാർട്ടി ജില്ലാ സെക്രട്ടറിയുടെ ഭാര്യയെ ഫോറം അംഗമാക്കാൻ നടത്തിയ വഴിവിട്ട നീക്കം അനുചിതമാണന്നാണ് സിപിഐ യുടെ നിലപാട്.ബന്ധു നിയമന കാര്യത്തിൽ സി പി എമ്മിനെ വിമർശിച്ച സി പി ഐ ക്ക് ഈ വിഷയത്തിൽ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.