കണ്ണൂർ : പയ്യന്നൂരിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
പ്ലസ്വൺ വിദ്യാർത്ഥിനിയായ പതിനഞ്ചുകാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് മാത്തിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഓട്ടോ ഡ്രൈവർമാരുമായ ആലപ്പടമ്പ് സ്വദേശി കുന്നത്ത് ചാലിൽ വീട്ടിൽ വിനീഷ്, കുഞ്ഞുവീട്ടിൽ സന്ദീപ് എന്നിവരെ പയ്യന്നൂർ സി.ഐ എം.പി. ആസാദും സംഘവും അറസ്റ്റ് ചെയ്തത്.
വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് ഓട്ടോയിൽ കയറ്റി സുഹൃത്തായ വിനീഷിന്റെ വീട്ടിലേക്കു കൊണ്ടുപോയത് സന്ദീപ് ആണെന്ന് പോലീസ് പറഞ്ഞു. മാത്തിലിനു സമീപത്തെ ഒരു ഹോട്ടലിലും പ്രതിയായ വിനീഷിന്റെ വീട്ടിലും കൊണ്ടുപോയി ജൂലൈ, ആഗസ്ത് മാസങ്ങളിൽ പീഡിപ്പിച്ചു എന്ന് സ്കൂൾ അധികൃതർ മുഖേന പെൺകുട്ടി ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.