ന്യൂഡൽഹി : ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് 349 സീറ്റ് ലഭിക്കുമെന്ന് സർവേ. കോൺഗ്രസ് 47 സീറ്റുകളിൽ ഒതുങ്ങുമെന്ന് പറയുന്ന സർവേ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ടുഡെയും ഗ്രൂപ്പ് കാർവി ഇൻസൈറ്റും ചേർന്ന് നടത്തിയ മൂഡ് ഓഫ് ദ നേഷൻ എന്ന സർവേയുടേതാണ് പ്രവചനം.
രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള നേതാവ് താനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കൽ കൂടി തെളിയിച്ചിരിക്കയാണ്. ഏറ്റവും മികച്ച പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുത്തുവെന്നാണ് സർവേ റിപ്പോർട്ട്. 63 ശതമാനം പേർ നരേന്ദ്രമോദിയെ ഏറ്റവും മികച്ചതെന്നും മികച്ചതെന്നും ഉള്ള അഭിപ്രായം രേഖപ്പെടുത്തി. നേരത്തെ ഇന്ധിരാഗാന്ധിയായിരുന്നു ഏറ്റവും മികച്ച പ്രധാനമന്ത്രി.
ഇന്ദിരാഗാന്ധിയെക്കാൾ 16 ശതമാനം വോട്ടാണ് നരേന്ദ്രമോദി നേടിയത്. നോട്ട് നിരോധനവും കള്ളപ്പണത്തിനെതിരായ പോരാട്ടവും മോദി സർക്കാരിന്റെ ഏറ്റവും മികച്ച പ്രവർത്തനങ്ങളായി കാണുന്നു. ഇന്ത്യ ടുഡെയും ഗ്രൂപ്പ് കാർവി ഇൻസൈറ്റും ചേർന്ന് നടത്തിയ മൂഡ് ഓഫ് ദ നേഷൻ എന്ന സർവെയുടെതാണ് പ്രവചനം. ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയാൽ ബിജെപി നയിക്കുന്ന എൻ ഡി എ യ്ക്ക് 349 സീറ്റിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും സർവെ വ്യക്തമാക്കുന്നു. കോൺഗ്രസ് 47 സീറ്റുകളിൽ ഒതുങ്ങും. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രശസ്തി മുരടിച്ചു പോയതായും സർവെ വ്യക്തമാക്കുന്നു. ആർക്കെങ്കലും കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ഗാന്ധി കുടുംബത്തിനെതിരെ വികാരം ഉയരുകയും ഉണ്ടായി.