തൃശ്ശൂര്‍ : ചെങ്ങാലൂര്‍ ശാന്തി നഗറിലെ കറപ്പന്ചേ ട്ടന് ഇനി ശാന്തനായി തന്റെ സ്വന്തം വീട്ടില്‍ കിടന്നുറങ്ങും. ചെങ്ങാലൂരിലെ സുമനസുകളുടെ സഹായത്തോടെ സംഘപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് കറപ്പൻ ചേട്ടന് വീട് ഒരുങ്ങിയത്.
സ്വന്തമായി ഒരു വീടെന്നെ സ്വപ്നം സാക്ഷാത്കരിക്കാനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തപ്പോഴാണ് കറപ്പൻ ചേട്ടനെ സഹായിക്കാന്‍ സംഘപ്രവർത്തകർ മുന്നോട്ടുവന്നത്. പിന്നെയെല്ലാം പെട്ടന്നായിരുന്നു. സംഘ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് വീടിനു വേണ്ടി ഒത്തുകൂടി.വെറും രണ്ട് മാസം കൊണ്ടാണ് വീടൊരുക്കിയത്.
മലയാളികള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ചിങ്ങമാസ പുലരിയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് പത്മനാഭനില്‍ നിന്നും കറപ്പൻ ചേട്ടൻ വീടിന്റെ താക്കോല്‍ ഏറ്റു വാങ്ങി. തൃശ്ശൂര്‍ ജില്ലാ സംഘചാലക് എൻ പി മുരളി, എൻ കെ സുരേന്ദ്രന് തുടങ്ങിയവര്‍ ചടങ്ങിനു സാക്ഷ്യം വഹിച്ചു.ഒപ്പം നാടു മുഴുവനും എത്തിയിരുന്നു.
തന്റെ സ്വപ്നം യാത്ഥാര്ത്ഥ്യമാക്കാന് സഹായിച്ചവർക്കുള്ള നന്ദി പറഞ്ഞാലും തീരാത്തതാണെന്ന് കറപ്പൻ ചേട്ടൻ പറഞ്ഞു. എന്തായാലും ചെങ്ങാലൂരിൽ നടന്നതൊരു മാതൃകയാണ് .സുമനസുകള്‍ ഒത്തുകൂടിയാല്‍ സാധ്യമാകാത്തതായി ഒന്നുമില്ലെന്നതിന്റെ ഉത്തമ മാതൃക