ലഖ്നൗ : ഗോരഖ്പൂരിലേ ശിശുമരണം ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമെന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ അന്വേഷണ റിപ്പോർട്ട്. ഓക്സിജൻ ക്ഷാമമുള്ള വിവരം ആരോഗ്യവിഭാഗത്തിനോ ഉന്നത ഉദ്യോഗസ്ഥരേയോ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രാജീവ് മിശ്ര അറിയിച്ചിരുന്നില്ല. ഡോക്ടർ കഫീൽ ഖാനെതിരെയും ആശുപത്രിയിലെ പർച്ചേസ് മാനേജർക്കെതിരേറയും നടപടി വേണമെന്നും റിപ്പോർട്ട്. റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് സമർപ്പിച്ചു
ഗോരഖ്പൂർ ബാബാ രാഘവദാസ് മെഡിക്കൽ കോളെജിലെ ശിശുമരണത്തെ തുടർന്ന് മജിസ്ട്രേറ്റ് അന്വേഷണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. അന്വേഷണം നടത്തിയ ഗോരക് പൂർ ജില്ലാ മജിസ്ട്രേറ്റ് മജിസ്ട്രേറ്റ് രാജീവ് റോതേല ആശുപത്രി അധികൃതർ വരുത്തിയ ഗുരുതര വീഴ്ച്ചായണ് ദുരന്തത്തിനു പിന്നിലെന്ന് കണ്ടെത്തി .
അന്വേഷണ റിപ്പോർട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന് സമർപ്പിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ രാജീവ് മിശ്രയുടെ അനാസ്ഥ തുറന്നു കാട്ടുന്നതാണ് റിപ്പോർട്ട്. ആശുപത്രിയിൽ ഓക്സിജൻ ക്ഷാമുണ്ടായിരുന്നുവെന്നകാര്യം ആരോഗ്യ വകുപ്പിനേയോ മെഡിക്കൽ കോളെജിന്റെ ചുമതലയുള്ള വകുപ്പിനേയോ ഉന്നത ഉദ്യോഗസ്ഥരെയോ രാജീവ് മിശ്ര അറിയിച്ചിരുന്നില്ല എന്ന് മജിസ്ട്രേറ്റ് കണ്ടെത്തി. ദുരന്തത്തിനു ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശിച്ചപ്പോഴും ഓക്സിജൻ വാങ്ങിയ വകയിൽ 69 ലക്ഷത്തോളം രൂപ കുടിശികയുള്ള കാര്യവും മുഖ്യമന്ത്രിയിൽ നിന്ന് മറച്ചു വച്ചു. ഇതിൽ ദുരൂഹതയുണ്ട്.
ആശുപത്രിയിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിന് ചുമതലയുള്ള പർച്ചേസ് കമ്മറ്റിയുടെ കണക്കു പുസ്തകത്തിലും തിരിമറികൾ നടന്നതായി മജിസ്ട്രേറ്റ് രേഖപ്പെടുത്തുന്നു. പർചേസ് കമ്മറ്റി അംഗങ്ങൾക്കെതിരേയും മാനേജർക്കെതിരേയും നടപടിയെടൂക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ആശുപത്രിയിൽ നിന്നും ഓക്സിജൻ സിലിണ്ടറുകൾ കാണാതാവുന്നതിനു പിന്നിൽ ശിശുരോഗവിദഗ്ദനായ ഡോ: കഫിൽ ഖാനാണെന്നും ആശുപത്രിക്കകത്തു തന്നെ ആരോപണമുണ്ട്. ഇക്കാര്യത്തിൽ ഉന്നത അന്വേഷണം വേണമെന്നും മജിസ്ട്രേറ്റ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.