മലയാളികളുടെ ഐശ്വര്യത്തിന്റെ ആണ്ട് പിറന്നു. കാർഷികാഭിവൃദ്ധിയുടെയും ഓണനാളുകളുടെയും പ്രതീക്ഷയിൽ വൻ ഭക്ത ജന തിരക്കാണ് പ്രമുഖ ക്ഷേത്രങ്ങളിൽ അനുഭവപ്പെടുന്നത്.
കാർഷികാഭിവൃദ്ധിയിൽ കുടുംബങ്ങളിൽ ഐശ്വര്യം നിറയുമെന്ന പ്രതീക്ഷയിൽ മലയാളി പുതുവർഷത്തിലേക്ക് പ്രവേശിച്ചു. പുത്തൻ ആശയങ്ങൾക്കും കൂട്ടായ്മകൾക്കും തുടക്കം കുറിച്ചുകൊണ്ട് 1193ാം കൊല്ലവർഷപുലരിയിലേക്ക് കടന്നപ്പോൾ ഏറെ പ്രതീക്ഷയിലാണ് മലയാളികൾ .സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളായ ഗുരുവായൂർ ,തിരുവനന്തപുരം ആറ്റുകാൽ ദേവീ ക്ഷേത്രം , കോഴിക്കോട് തളി മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ പുലർച്ചെ മുതൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു.
ചിങ്ങമാസത്തോടനുബന്ധിച്ച് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 101 കലാകാരൻ മാർ അണി നിരക്കുന്ന പക്കമേളവും, ആറ്റു കാൽ ദേവീ ക്ഷേത്രത്തിൽ പൊങ്കാലയുടെ ഭാഗമായുള്ള കുത്തിയോട്ട ചടങ്ങിനുള്ള രജിസ്റ്റേട്രനും നടക്കുന്നുണ്ട്. ഓണത്തിനായുള്ള കാത്തിരിപ്പിലാണ് ഇനി മലയാളികൾ .