കാഠ്മണ്ഡു: ശക്തമായി തുടരുന്ന മഴവെള്ള പാച്ചിലിലും മണ്ണിടിച്ചിലിലും നേപ്പാളിൽ മരണം 91 ആയി. 38ഓളം പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ലക്ഷക്കണക്കിന് പേരാണ് പ്രകൃതിക്ഷോഭത്തിൽ അകപ്പെട്ടിരിക്കുന്നത്.
2,847 വീടുകൾ പൂർണമായി തകർന്നതായാണ് നേപ്പാൾ ആഭ്യന്തരകാര്യ മന്ത്രാലയം നൽകുന്ന വിവരം. വിശദ പഠനത്തിനായി ആഭ്യന്തരവകുപ്പ് മന്ത്രി ജനാർധനൻ ശർമ്മയുടെ നേതൃത്വത്തിൽ 12 മന്ത്രിമാർ ഉൾപ്പെട്ട അന്വേഷണ സമിതി രൂപീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിവിധ സുരക്ഷാ സേനകളുടെ സേവനം പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.