പാലക്കാട്ജ :നവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ കല്ലടിക്കോട് വന മേഖലയിലേക്ക് കടത്തിവിട്ടു . വയനാട്ടിൽ നിന്ന് എത്തിയ വിദഗ്ദ്ധ സംഘത്തിന്റെ സഹായത്തോടെ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്നാണ് നാട്ടിലിറങ്ങിയ ആനകളെ വനത്തിലെത്തിച്ചത് .
രാവിലെ മുതൽ മുണ്ടൂർ മയിലാമ്പുള്ളിയിലെ ചെറിയ വനപ്രദേശത്ത് നിലയുറപ്പിച്ചിരുന്ന ആനകളെ കാട്ടിലെത്തിക്കാനുള്ള ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും രാത്രി എട്ട് മണിയോടെ പാലക്കാട് കോഴിക്കോട് ദേശീയ പാത മുറിച്ചുകടന്ന് ആനകൾ കല്ലടിക്കോട് വനത്തിലേക്ക് പ്രവേശിച്ചു , വയനാട്ടിൽ നിന്ന് എത്തിയ വിദഗ്ദ്ധ സംഘത്തോടൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് ആനകളെ കാട്ടിലെത്തിച്ചത് . ആനകൾ തിരിച്ച് കാട് ഇറങ്ങാതിരിക്കാൻ പ്രത്യേകം നിരീക്ഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി
പടക്കം പൊട്ടിച്ചും പന്തം വീശിയുമാണ് കാട്ടാനകളെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും ഓടിച്ചത് . ഇതിന്റെ ഭാഗമായി അഞ്ചു മണിക്കൂറോളം പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ കല്ലടിക്കോട് മുതൽ മുണ്ടൂർ വരെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു . തമിഴ്നാട്ടിൽ നിന്നും കുങ്കിയാനകളെ എത്തിച്ചിരുന്നെങ്കിലും ഇവയുടെ സഹായമില്ലാതെയാണ് ആനകളെ കാട്ടിലെത്തിച്ചത്