കോട്ടയം: എൻസിപി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന അന്തരിച്ച ഉഴവൂർ വിജയന് പാർട്ടിക്കുള്ളിൽ മാത്രമായിരുന്നു ശത്രുക്കള്‍ ഉണ്ടായിരുന്നതെന്ന് കോട്ടയം ജില്ലാ നേതൃത്വം. മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്നും ഉഴവൂർ വിജയന്റെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ടിരിരുന്നുവെന്നും എൻസിപി കോട്ടയം ജില്ലാ പ്രസിഡൻറ് ടി വി ബേബി പറഞ്ഞു.
എൻസിപി സംസ്ഥാന ഘടത്തിലെ വിള്ളലുകൾക്കിടയിലാണ് സംസ്ഥാന അദ്ധ്യക്ഷനായിരുന്നു ഉഴവൂർ വിജയൻ അടുത്തിടെ അന്തരിച്ചത്. അസുഖബാധിതനായി ചികിത്സയിലായിരുന്നപ്പോഴും ഉഴവൂർ വിജയനെ പാർട്ടിയിലെ തന്നെ പല നേതാക്കളും മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് പാർട്ടിക്കുള്ളിൽ ആക്ഷേപമുണ്ടായിരുന്നു.
പ്രസിഡൻറ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കങ്ങളും നടന്നിരുന്നു. ഉഴവൂർ വിജയൻ പാർട്ടിയിൽ മാത്രമായിരുന്നു ശത്രുക്കളുണ്ടായിരുന്നതെന്ന് എൻസിപി കോട്ടയം ജില്ലാ പ്രസിഡന്റ് ടിവി ബേബി പറഞ്ഞു.
മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് എൻസിപി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആവശ്യം. പാർട്ടി തലത്തിലും സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. ഉഴവൂർ വിജയന്റെ കുടുംബാംഗങ്ങൾ മുഖ്യമന്തിയെ കണ്ടിരുന്നു.
വിഷയത്തിൽ കോട്ടയത്ത് ചേർന്ന ജില്ലാ കമ്മിറ്റിയിൽ പ്രമേയം പാസാക്കി. തോമസ് ചാണ്ടിയടക്കമുള്ള നേതാക്കൾക്കെതിരെ യോഗത്തിൽ രൂക്ഷമായ വിമർശനമുയർന്നു.