ന്യൂഡൽഹി : അഖില കേസിൽ സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ഷെഫിൻ ജഹാൻ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതിയുടെ വിമർശനം . കേസിന്റെ വിശദ വിവരങ്ങൾ എൻ ഐ എ ക്ക് കൈമാറാനും കോടതിയുടെ നിർദ്ദേശം .കേന്ദ്ര ഏജൻസി അന്വേഷിക്കണമോ എന്ന വിഷയത്തിൽ പിന്നീട് തീരുമാനം പറയാമെന്നും സുപ്രീം കോടതി.
വൈക്കം സ്വദേശിനിയായ അഖിലയെ ആസൂത്രിത മതപരിവർത്തനത്തിനു വിധേയമാക്കിയതുമായി ബന്ധപ്പെട്ട് കോടതിക്ക് മുന്നിലെത്തിയ കേസിലാണ് പരാമർശം . നേരത്തെ കേസിൽ കേരള ഹൈക്കോടതി പെൺകുട്ടിയുടെ പിതാവിന് അനുകൂലമായി വിധി പറഞ്ഞിരുന്നു . മത പരിവർത്തനത്തിലും ധൃതി പിടിച്ചുള്ള വിവാഹത്തിലും വിശദമായ അന്വേഷണം വേണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു . ഇതിനെതിരെ പെൺകുട്ടിയെ വിവാഹം കഴിച്ചെന്ന് അവകാശപ്പെടുന്ന ഷെഫിൻ ജഹാൻ കൊടുത്ത ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ് .
സംസ്ഥാനത്ത് നടക്കുന്ന ആസൂത്രിത മതപരിവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹൈക്കോടതി വിധിയിലൂടെ നേരത്തെ പുറത്ത് വന്നത്. ചെര്പ്പുളശ്ശേരിയിലടക്കം മുന്‍പ് നടന്ന സംഭവങ്ങളുമായി കോട്ടയം വൈക്കം സ്വദേശിനിയുടെ സംഭവത്തിന് സാമ്യമുണ്ടെന്ന് കോടതി കണ്ടെത്തി. ഇതിലെല്ലാം പോപ്പുലര്‍ഫ്രണ്ട്/എസ്ഡിപിഐ സംസ്ഥാന നേതാക്കളുടെ പങ്ക് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും നിര്‍ദ്ദേശിച്ചു.
ഇതിനിടെ പെണ്‍കുട്ടിയുടേത് നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നുവെന്നും ഇതിന് പിന്നിലെ ദുരൂഹതകള്‍ മറച്ചുവയ്ക്കാന്‍ വേണ്ടിയായിരുന്നു വിവാഹം കഴിഞ്ഞതായി അവകാശപ്പെട്ടതെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.ഷെഫീന്‍ പോപ്പുലർ ഫ്രണ്ട്/എസ്ഡിപിഐ സജീവ പ്രവര്‍ത്തകനും ക്രമിനല്‍ കേസിലെ പ്രതിയാണെന്നുമുള്ള സര്‍ക്കാരിന്റെ വാദവും വിധിയില്‍ എടുത്തു കാട്ടിയിട്ടുണ്ട്