കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ച് ലക്ഷം രൂപയില്‍ തന്നെ പ്രവേശനം നടത്താം. അഡ്മിഷനും കൗണ്‍സിലിംഗും ഉടന്‍ തന്നെ തുടങ്ങാമെന്നും കോടതി വ്യക്തമാക്കി. അതേസമയം വിദ്യാര്‍ത്ഥി സംഘടനകള്‍ ഈ ഫീസ് ഘടനയ്ക്കെതിരേ ആദ്യം മുതല്‍ തന്നെ സമരരംഗത്താണ്.
സുപ്രീം കോടതി കയറുകയും പിന്നീട് തിരികെ ഹൈക്കോടതിയില്‍ തന്നെയെത്തുകയും ചെയ്ത കേസിലാണ് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ വിധി വന്നത്. മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം. നേരത്തെ നിശ്ചയിച്ച പ്രകാരം അഞ്ച് ലക്ഷം രൂപയില്‍ തന്നെ പ്രവേശനം നടത്തുന്നതിന് തടസ്സമില്ലെന്നും അഡ്മിഷനും കൗണ്‍സിലിംഗും ഉടന്‍ തന്നെ തുടങ്ങാമെന്നും കോടതി വ്യക്തമാക്കി.
ഓരോ കോളേജിന്റെയും ഫീസ്ഘടന നാളെത്തന്നെ പ്രസിദ്ധീകരിക്കണമെന്ന് ഉത്തരവിട്ട കോടതി പഴയ ഫീസ് തുടരാനുള്ള കരാര്‍ മാനേജ്മെന്റുകളുമായി ഒപ്പിടരുതെന്നും നിര്‍ദ്ദേശിച്ചു. എന്‍ഡ്രന്‍സ് കമ്മീഷ്ണറുടെ പേരിലുള്ള ഡിഡി മുഖേന ഫീസ് നല്‍കാനുള്ള സൗകര്യമുണ്ടാകണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
അതേസമയം സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള ഫീസ് നിര്‍ണയത്തിന് പത്തംഗ മേല്‍നോട്ട സമിതി ഉണ്ടാകുമെന്ന മുന്‍ധാരണയ്ക്ക് വിരുദ്ധമായി സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ചതോടെയാണ് മാനേജ്മെന്റുകള്‍ ആദ്യം ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചത്.
എന്നാല്‍ സുപ്രീം കോടതി കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് തന്നെ വിടുകയായിരുന്നു. ഇതിനിടെ നേരത്തെയുണ്ടായിരുന്ന 25000, എന്നീ ഫീസ് നിരക്ക് അട്ടിമറിച്ച് മെഡിക്കല്‍ ജനറല്‍ സീറ്റിന് അഞ്ച് ലക്ഷവും ബിഡിഎസ് ജനറല്‍ സീറ്റിന് 2.9ലക്ഷം രൂപയാണ് ഫീസായി സര്‍ക്കാര്‍ നിശ്ചയിച്ചത്.