തിരുവനന്തപുരം : കേരളത്തിൽ തുടർച്ചയായി നടക്കുന്ന സിപിഎം അക്രമങ്ങൾ അന്വേഷിക്കാനെത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ സംഘം ഇന്ന് കൊല്ലപ്പെട്ട ആർഎസ്എസ് കാര്യവാഹ് രാജേഷിന്റെ വീട് സന്ദർശിക്കും. രാജേഷിന്റെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ നേരിൽ കണ്ട് മൊഴിയെടുക്കും.
അക്രമം നടന്ന മറ്റ് സ്ഥലങ്ങളിലും അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. പരാതി നൽകിയവരെ നേരിൽ കണ്ടായിരിക്കും മൊഴിയെടുക്കുക. സംസ്ഥാനത്തെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ,ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടൽ. നാല് ദിവസത്തെ സന്ദർശനത്തിനായാണ് അന്വേഷണം സംഘം കേരളത്തിലെത്തിയത്.
തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയം സിപിഎം ആക്രമിച്ചതിന്റെ പിറ്റേന്നാണ് ശ്രീകാര്യത്ത് ആർ.എസ്.എസ് കാര്യവാഹ് ആയ രാജേഷ് കൊല്ലപ്പെട്ടത് . സിപിഎം – ഡിവൈഎഫ്ഐ ഗുണ്ടകളായിരുന്നു രാജേഷിനെ കൊലപ്പെടുത്തിയത് . 89 വെട്ടുകളാണ് രാജേഷിന്റെ പുറത്തുണ്ടായിരുന്നത് .