ലണ്ടൻ : വിടവാങ്ങൽ മത്സരത്തിൽ ഉസൈൻ ബോൾട്ടിന് അപ്രതീക്ഷിത പരാജയം. ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് 100 മീറ്ററിൽ ഉസൈൻ ബോൾട്ടിന് വെങ്കലം മാത്രം. ബോൾട്ടിനെ പിന്തള്ളി അമേരിക്കയുടെ ജസ്‍റ്റിൻ ഗാറ്റ്‍ലിൻ ഒന്നാമതെത്തി.
ലോക അത്‍ലറ്റിക് ചാമ്പ്യൻ ഷിപ്പ് 100 മീറ്റർ ഫൈനലിൽ ഉസൈൻ ബോൾട്ടിനെ പിന്തള്ളി അമേരിക്കയുടെ ജസ്‍റ്റിൻ ഗാറ്റ്‍ലിൻ ഒന്നാമതെത്തി.ആദ്യമായാണ് ലോക ചാമ്പ്യൻഷിപ്പിൽ ബോൾട്ടിനെ ഒരാൾ പരാജയപ്പെടുത്തുന്നത്.അമേരിക്കയുടെ തന്നെ ക്രിസ്‍റ്റ്യൻ കോൾമാനാണ് രണ്ടാമതെത്തിയത്.9.92 സെക്കന്‍റിലാണ് ഗാറ്റ്‍ലിൻ ഫിനിഷ് ചെയ്തത്.കോൾമാൻ 9.94 സെക്കന്‍റിൽ ഫിനിഷ് ചെയ്തപ്പോൾ ബോൾട്ട് ഫിനിഷ് ചെയ്തത് 9.95 സെക്കന്‍റിലാണ്.ഒരു പതിറ്റാണ്ടോളം ട്രാക്കുകളിൽ കാണികളുടെ ഹരമായി വിരാജിച്ച ബോൾട്ടിന് കരിയറിലെ അവസാന മത്സരത്തിൽ വെങ്കലവുമായി വിടവാങ്ങേണ്ടി വന്നത് ആരാധകരെ കണ്ണീരിലാഴ്‌ത്തി.
ഹീറ്‍റ്സിലും സെമിയിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സാധിയ്‌ക്കാതിരുന്നത് ബോൾട്ടിന് ഫൈനലിലും വിനയായി. ഹീറ്‍റ്സിൽ 10.09 ഉം സെമിയിൽ 9.98 സെക്കന്‍റിലുമാണ് ബോൾട്ട് ഫിനിഷ് ചെയ്തത്. ഇനി റിലേയിൽ ജമൈക്കൻ ടീം അംഗങ്ങളുമായാണ് ബോൾട്ട് മത്സരിക്കുക