ന്യൂഡൽഹി : വൈക്കത്ത് ആസൂത്രിത മതപരിവർത്തനത്തിന് വിധേയയായ അഖിലയുടെ കേസിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണം ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി . ഷെഫിൻ ജഹാന്റെ ദുരൂഹബന്ധങ്ങളുടെ രേഖകൾ സമർപ്പിക്കാൻ എൻ ഐ എയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു .
ആവശ്യമെങ്കിൽ അഖില 24 മണിക്കൂറിനുള്ളിൽ ഹാജരാക്കാൻ കഴിയണം. അഖിലയ്ക്ക് മൂന്നു പേരുകൾ വന്നതെങ്ങനെയെന്നും കോടതി ചോദിച്ചു . കോട്ടയം വൈക്കം സ്വദേശിയായ പെണ്‍കുട്ടിയുടെ ആസൂത്രിത മതപരിവര്‍ത്തനത്തിന് പിന്നിലെ മതമൗലികവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടാൻ കോടതി വിധിക്കുകയായിരുന്നു . ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.
സംസ്ഥാനത്ത് നടക്കുന്ന ആസൂത്രിത മതപരിവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹൈക്കോടതി വിധിയിലൂടെ പുറത്ത് വന്നത്. ചെര്പ്പുളശ്ശേരിയിലടക്കം മുന്‍പ് നടന്ന സംഭവങ്ങളുമായി കോട്ടയം വൈക്കം സ്വദേശിനിയുടെ സംഭവത്തിന് സാമ്യമുണ്ടെന്ന് കോടതി കണ്ടെത്തി. ഇതിലെല്ലാം പോപ്പുലര്‍ഫ്രണ്ട്/എസ്ഡിപിഐ സംസ്ഥാന നേതാക്കളുടെ പങ്ക് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും നിര്‍ദ്ദേശിച്ചു.
ഇതിനിടെ പെണ്‍കുട്ടിയുടേത് നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നുവെന്നും ഇതിന് പിന്നിലെ ദുരൂഹതകള്‍ മറച്ചുവയ്്ക്കാന് വേണ്ടിയായിരുന്നു വിവാഹം കഴിഞ്ഞതായി അവകാശപ്പെട്ടതെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.ഷെഫീന്‍ പോപ്പുലർ ഫ്രണ്ട്/എസ്ഡിപിഐ സജീവ പ്രവര്‍ത്തകനും ക്രമിനല്‍ കേസിലെ പ്രതിയാണെന്നുമുള്ള സര്‍ക്കാരിന്റെ വാദവും വിധിയില്‍ എടുത്തു കാട്ടിയിട്ടുണ്ട്