തിരുവനന്തപുരം: ആർഎസ്എസ് കാര്യവാഹ് രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പോലീസ്. റിമാന്റ് റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
സിപിഎം-ബിജെപി തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നത്. എഫ്ഐആറിലും പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
പ്രതികള്‍ 11 പേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂലൈ 29ന് വൈകുന്നേരമായിരുന്നു ആർഎസ്എസ് കാര്യവാഹായിരുന്ന രാജേഷിനെ സിപിഎമ്മുകാർ വെട്ടിപ്പരിക്കേൽപ്പിച്ചത്. രാജേഷിന്റെ ഒരു കൈ വെട്ടിമാറ്റുകയും ശരീരത്തിൽ 40ൽ അധികം വെട്ടുകൾ നടത്തുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷ് രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.