കണ്ണൂര്‍: കേരളത്തിലെ ഐഎസ് പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനു വേണ്ടി കേരളത്തില്‍ സ്ത്രീകളുടെ പ്രത്യേക ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.
പേരു മാറ്റം വരുത്തിയ ഒരു സംഘടനയാണ് ചുക്കാന്‍ പിടിക്കുന്നത്. കാസര്‍കോട് ജില്ലക്കാരിയും കണ്ണൂര്‍ ജില്ലയിലെ മലയോരത്ത് താമസക്കാരിയുമായ ഒരു സ്ത്രീയാണ് നേതൃത്വം നല്‍കുന്നതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
കാസര്‍കോട് ജില്ലയിലെ ഉദുമ കോട്ടപ്പാടിയിലെ ആതിര എന്ന ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീകളുടെ സ്വാധീനത്തെ കുറിച്ച് തെളിവുകള്‍ കിട്ടിയത്.
സംഘത്തിന് നേതൃത്വം നല്കുന്ന സ്ത്രീയുടെ മകളും ഈ രംഗത്ത് സജീവമാണെന്നാണ് സൂചന. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇത്തരം സംഘടനകളോട് മൃദുസമീപനം സ്വീകരിക്കുന്നതാണ് തീവ്രവാദ പ്രവര്‍ത്തകരുടെ എണ്ണം ഇത്രകണ്ട് വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് സേനയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്.ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവരെ പലപ്പോഴും അറസ്റ്റുപോലും രേഖപ്പെടുത്താതെ വിട്ടയക്കേണ്ടതായാണ് വരുന്നത്.
കാസര്‍കോട് ഉള്‍പ്പെടെ ജില്ലകളില്‍ നിന്നായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 21 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവം പോലും സര്‍ക്കാരും ആഭ്യന്തര വകുപ്പും ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന പരാതി നിലവിലുണ്ട്. അന്വേഷണ സംഘത്തിന് മിക്കപ്പോഴും സര്‍ക്കാര്‍ തലത്തിലോ രാഷ്ട്രീയ പാര്‍ട്ടികളോ കൂച്ചുവിലങ്ങിടുന്നതാണ് തീവ്രവാദികള്‍ക്ക് തുണയാകുന്നത്.
നിയന്ത്രണമോ സമ്മര്‍ദ്ദമോ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ഒരു പരിധിവരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ കഴിയുമെന്നാണ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ നിന്നായി ഇരുപതോളം യുവതീ യുവാക്കളെ കാണാതായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇതില്‍ ചില സംഭവങ്ങളില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസമുള്ള ആളുകളെയാണ് സംഘം പ്രധാനമായും വലയിലാക്കുന്നത്.