ന്യൂഡല്‍ഹി : ജെഎന്‍യു വിന്റെ ചരിത്രത്തിലാദ്യമായി കാര്‍ഗില്‍ വിജയ ദിവസം ഗംഭീരമായി ആഘോഷിച്ചു. പൂര്‍വ്വ കരസേനാധിപതിയും ഇപ്പോഴത്തെ വിദേശകാര്യ സഹമന്ത്രിയുമായ ജനറല്‍ വികെ സിംങ് , ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ,മേജര്‍ ജനറല്‍ ജിഡി ബക്ഷി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
ആഘോഷം ആര്‍മി ബാന്‍ഡിനാല്‍ സമ്പന്നമായിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച 23 വീരജവാന്മാരുടെ കുടുംബാംഗങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു.
ചടങ്ങില്‍ പങ്കെടുത്ത ജെഎന്‍യു വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും വിശിഷ്ടാതിഥികളുടേയും ചുണ്ടില്‍ കശ്മീര്‍ ഹമാരാ ഹേ, ജഹാം ഹുയീ ബലിദാന്‍ മുഖര്‍ജി കാ…….ഭാരത് മാതാ കീ ജയ് എന്ന ഒരോറ്റ മുദ്രാവാക്യം മാത്രമായിരുന്നു.
ആഘോഷത്തില്‍ 600 മീറ്റര്‍ നീളമുള്ള ദേശീയ പതാക ജെഎന്‍യു ക്യാംപസില്‍ കൂടി പരിക്രമണം നടത്തി. കൂടെ ‘ നക്സല്വാദ് നാ മാവോവാദ് സബ്സേ ഊപ്പര്‍ രാഷ്ട്രവാദ് ‘ ഉദ്ഘോഷണവും മുഴങ്ങി.
ഗൗതം ഗംഭീര്‍ ഈ പരിക്രമണത്തിന്റെ ആദ്യാവസാനം കൂടെയുണ്ടായിരുന്നു. പരിക്രമണത്തില്‍ ആര്‍മി വെറ്റന്‍സ്, ജെഎന്‍യു വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ വികെ സിംഗ് കാര്‍ഗില്‍ യുദ്ധത്തിലെ വ്യക്തിഗത അനുഭവങ്ങള്‍ വിവരിച്ചു. ഇന്ത്യന്‍ സേന വളരെ അപകടകരമായ ഭൂപ്രകൃതിയേയും കാലാവസ്ഥയേയും അതിജീവിച്ചാണ് വിജയം നേടിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ കേന്ദ്രമന്ത്രിമാരോട് ജെഎന്‍യു ക്യാംപസില്‍ ഒരു ഡികമ്മീഷന്ഡ് ടാങ്ക് സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചു.