ബീഹാര്‍ : ബി.ജെ.പി പിന്തുണയോടെയുള്ള നിതീഷ് കുമാറിന്റെ മുഖ്യമന്ത്രി സ്ഥാനാരോഹണത്തോടെ സാധ്യമായത് മഹാസഖ്യത്തിന്റെ അനിവാര്യ പതനം. ബി.ജെ.പി യെ കെട്ടുകെട്ടിക്കാന്‍ കോണ്‍ഗ്രസ്സ് മെനഞ്ഞെടുത്ത മഹാ സഖ്യം ഇതോടെ തകര്‍ന്നു. വഞ്ചകനെന്ന് ആരോപിച്ച് നിതീഷിനെ തള്ളിപ്പറയുമ്പോഴും നിലകിട്ടാതെ അലയുകയാണ് രാജ്യത്തെ പ്രതിപക്ഷ നിര.
ബി.ജെ.പിക്ക് നിതീഷ് കുമാര്‍ ഒരിക്കലും അന്യനല്ല. ചില അഭിപ്രായ ഭിന്നതകളാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം വിടാന്‍ നിതീഷിനെ പ്രേരിപ്പിച്ചത്.
ആ തീരുമാനം തെറ്റായിപ്പോയി എന്ന് നിതീഷ് പതിയെ തിരിച്ചറിയുകയായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ഒരിക്കല്‍ എതിര്‍ത്ത നിതീഷ് പിന്നീട് അദ്ദേഹത്തോടടുത്തു. നോട്ട് നിരോധനം , ജി.എസ്.ടി, രാഷ്ട്രപതി തെരഞ്ഞെടുപ്പ് അങ്ങനെ നരേന്ദ്ര മോദിയെടുത്ത എല്ലാ നിര്‍ണ്ണായക തീരുമാനത്തേയും നിതീഷ് പരസ്യമായിത്തന്നെ പിന്തുണച്ചു.
ചൊട്ടയിലെ ശീലം ചുടലവരെയെന്ന പൊലെ ബീഹാറിലെ ലാലു പ്രസാദ് യാദവും കുടുംബവും അഴിമതി തന്നെ ഭരണമാക്കിയപ്പോള് നിതീഷിന്റെ രാജി സാധ്യത കൂടുതല്‍ തെളിയുകയായിരുന്നു.
എന്നാല്‍ രാജി പ്രഖ്യാപനത്തോടെ നിതീഷിനെ വഞ്ചകനെന്ന് വിശേഷിപ്പിക്കുകയാണ് കോണ്‍ഗ്രസ്സും ആര്.ജെഡിയും ചെയ്യുന്നത്. അഴിമതിക്ക് നിതീഷ് ഇനിയും കുടചൂടണമെന്നു തന്നെയാണ് ഇതിലൂടെ കോണ്‍ഗ്രസ്സ് ആവശ്യപ്പെടുന്നത്.
യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷ നിരയിലെ മികച്ച പ്രതിശ്ചായയുള്ള ഏക നേതാവ് നഷ്ടപെട്ടതിന്റെ തീരാ ദുഖത്തിലാണ് പ്രതിപക്ഷം. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയത്തിനുണ്ടായിരുന്ന ചെറിയ സാധ്യതപോലും ഇതോടെ ഇല്ലാതായി. ഭരണം പോയതോടെ ഏറെ പ്രതിരോധത്തിലായത് ആര് ജെ.ഡിയാണ് ലാലു പ്രസാദ് യാദവും ഭാര്യ റാബ്രി ദേവിയും തേജ്വസ്സി യാദവും ഉള്‍പ്പെടെ ലാലു കുടംബമൊട്ടകെ അഴിമതികേസുകളില്‍ അകപെടാന്‍ പോവുകയാണ്.
ഭരണ സമ്മര്‍ദ്ദം ഇല്ലാതായതോടെ ഇവര്‍ക്കെതിരെയുള്ള നടപടികള്‍ വരുംനാളുകളില്‍ കൂടുതല്‍ ബലപ്പെടും