പട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി.
തേജസ്വി യാദവ് ഉപ മുഖ്യമന്ത്രി സ്ഥാനം ഒഴിയാത്തതിനെ തുടർന്നാണ് നിതീഷിന്റെ രാജി.
ഗവർണർ കേസരി നാഥ് ത്രിപാഠിയെ രാജ്ഭവനിലെത്തി കണ്ട നിതീഷ് അപ്രതീക്ഷിതമായാണ് തന്റെ രാജി പ്രഖ്യാപിച്ചത്.
ലാലു പ്രസാദ് യാദവിന്റെയും മക്കളുടെയും ബിനാമി സ്വത്തിടപാടുകളെപ്പറ്റിയുള്ള അന്വേഷണമാണ് ആർ.ജെ.ഡി – ജെഡിയു അഭിപ്രായ വ്യത്യാസങ്ങൾക്ക് വഴി തെളിച്ചത്.
തേജസ്വി രാജിവയ്ക്കണെന്നായിരുന്നു ജെഡിയു നിലപാട്. എന്നാൽ രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടാണ് ആർജെഡി സ്വീകരിച്ചത്. ഇതാണ് നിതീഷിനെ രാജിവെക്കാൻ പ്രേരിപ്പിച്ചത്.
നേരത്തെ രാഷ്ട്രപതി സ്ഥാനാർത്ഥിക്കുള്ള പിന്തുണ സംബന്ധിച്ചും സഖ്യത്തിൽ ഉലച്ചിൽ തുടങ്ങിയിരുന്നു . മുൻപ് നോട്ട് അസാധുവാക്കലിന് നിതീഷ്കുമാർ നൽകിയ പിന്തുണയും പ്രശ്നമായിരുന്നു.