തൃശൂർ : തൃശൂർ പെരുമ്പിലാവ് കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം സിപിഎം നേതാവിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു . ക്ഷേത്രത്തിലെ പ്രസിഡന്റായിരുന്ന ഇയാൾ പുറത്താക്കിയിട്ടും തിരുവാഭരണം കൈമാറാത്തതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് വീട്ടിൽ നിന്ന് കണ്ടെടുത്തത് .ഭക്തജനങ്ങളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
കടവല്ലൂർ പഞ്ചായത്തിലെ സിപിഎം വാർഡ് മെംബറും ഭരണസമിതി മുൻ പ്രസിഡന്റുമായ പിവി സുരേഷിന്റെ വീട്ടിൽ നിന്നാണ് തിരുവാഭരണം കണ്ടെത്തിയത് . കഴിഞ്ഞ പത്തുവർഷമായി പ്രസിഡന്റായിരുന്ന ഇയാൾ നിരവധി സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ നേരിട്ടിരുന്നു . ഇതിനെ തുടർന്ന് ഇയാളെ പുറത്താക്കി ഭക്തജനങ്ങൾ പുതിയ സമിതി രൂപീകരിച്ചിരുന്നു.
തുടർന്ന് ക്ഷേത്രത്തിലെ തിരുവാഭരണവും മറ്റ് രേഖകളും സമിതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഇയാൾ ഇതിന് തയ്യാറായില്ല . സുരേഷിന് പിന്തുണയുമായി പാർട്ടിയും രംഗത്തെത്തിയതോടെ ഭക്തജനങ്ങൾ പൊലീസിൽ പരാതി നൽകി . കമ്മിറ്റിയോഗത്തിലും പ്രസിഡന്റ് ഹാജരാകായില്ല . തുടന്നാണ് പോലീസ് നടപടിയെടുത്തത് .