ലോർഡ്സ്: ഐസിസി വനിതാ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. ആവേശകരമായ ഫൈനലിൽ ഇന്ത്യയെ 9 റൺസിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കിരീടം തിരികെപിടിച്ചത്. ഇംഗ്ലണ്ടിന്‍റെ നാലം ലോകകപ്പ് കിരീടമാണിത്.
229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എട്ട് പന്ത് ശേഷിക്കെ 219 റൺസിന് ഓൾഔട്ടായി. 86 റൺസ് എടുത്ത പൂനം റാവത്താണ് ടോപ് സ്കോറർ. ഹർമൻ പ്രീത് 51 റൺസ് എടുത്തു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 228 റൺസ് എടുത്തത്. അർദ്ധ സെഞ്ച്വറി നേടിയ നതാലിയ സിവാറാണ് ടോപ് സ്കോറർ. സാറാ ടെയ്‍ലർ 45 റൺസ് എടുത്തു.
10 ഓവറിൽ 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജുലൻ ഗോസാമിയാണ് ഇംഗ്ലണ്ട് നിരയെ തകർത്തത്. പൂനം യാദവ് രണ്ട് വിക്കറ്റെടുത്തു.