കൊല്ലം : എഴുകോണിൽ പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎമ്മുകാർ മർദ്ദിച്ചവശയാക്കി. സിപിഐയുടെ വനിത പഞ്ചായത്ത് പ്രസിഡന്റ് ശ്രീലതയെയാണ് സിപിഎമ്മുകാർ മർദ്ദിച്ചത് . ശ്രീലതയുടെ സാരി പിടിച്ചഴിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു . നാളെ എഴുകോൺ പഞ്ചായത്തിൽ സിപിഐ ഹർത്താൽ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തൂകൂടെ റോഡ് നിര്‍മ്മിക്കുന്നതിന്റ പേരില്‍ ജെ.സി.ബി. ഉപയോഗിച്ച് കയ്യാല ഇടിച്ച് നിരത്തിയതിനെ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്കെത്തിച്ചത്. കാർ പോകുന്ന വഴിയാണെങ്കിലും മുൻ വൈരാഗ്യം വച്ച് ഇവരുടെ മതിൽ ജെസിബി ഉപയോഗിച്ച് തകർക്കുകയായിരുന്നു.
പ്രസിഡന്റിന്റ ഭര്‍ത്താവ് ഓമനക്കൂട്ടന്നായരേ ആക്രമിച്ചത് തടയാന്‍ ശ്രമിച്ച ശ്രീലതയെ ആക്രമികള്‍ മര്‍ദ്ദിച്ചു. ഇത് തടയാന്‍ ഓടിയെത്തിയ ഹിമേഷിനെ മര്‍ദ്ദിച്ച് അവശനാക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തു. തന്റ സാരി വലിച്ച് കീറുകയും സ്ത്രീ എന്ന പരിഗണനപോലും കാട്ടാതെ അപമാനിക്കുകയും ചെയ്തതായി പ്രസിഡന്റ് പറഞ്ഞു.
ഇടതു മുന്നണി ഭരണം നടത്തുന്ന പഞ്ചായത്തില്‍ സി.പി.ഐ യുടെ പ്രതിനിധിയാണ് ശ്രീലത. പഞ്ചായത്ത് ഓഫീസിലും ഇവര്‍ക്ക് നേരെ മുന്‍പ് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിടുകയും കസേര അടിച്ച് തകര്‍ക്കുകയും ചെയ്തിട്ടുണ്ട് .പ്രസിഡന്റിനെ മര്‍ദ്ദിച്ചത് തടയാന്‍ ശ്രമിച്ച തന്നെ മര്‍ദ്ദിച്ച് തറയിലിട്ട ശേഷം ക്രൂരമായി ആക്രമിച്ചതായി ഡ്രൈവര്‍ ഹിമേഷ് പറഞ്ഞു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഴുകോണ്‍ പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു