കോയമ്പത്തൂർ: വിവാഹാഭ്യർത്ഥന നിഷേധിച്ചതിനെ തുടർന്ന് അയൽവാസി പെട്രോൾ ഒഴിച്ച് കത്തിച്ച പെൺകുട്ടി മരിച്ചു.
കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.
രണ്ട് ദിവസം മുൻപാണ് വിദഗ്ദ ചികിത്സക്കായി പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കൊയമ്പത്തൂരിലേക്ക് കൊണ്ടുപോയത്.
അയൽവാസിയായ സജിൽ എന്ന യുവാവാണ് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനാണ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശരീരത്തിൽ 60% പൊളളലേറ്റ സജിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചിത്സയിലാണ്.