വൈറ്റ് ഹൗസ് മാദ്ധ്യമ സെക്രട്ടറി സീൻ സ്പൈസർ രാജി വച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുളള അഭിപ്രായ ഭിന്നതയാണ് കാരണം. പുതിയ മാദ്ധ്യമ സെക്രട്ടറിയായി സാറ ഹക്കബി സാന്റേഴ്സ് ഓഗസ്റ്റ് ഒന്നിന് ചുമതല ഏൽക്കും.
വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ പുതിയ ഡയറക്ടറായി ആന്റണി സക്കാരമോച്ചിയെ പ്രസിഡന്റ് ട്രംപ് നിയമച്ചതിനെ തുടർന്നാണ് സീൻ സ്പൈസർ പ്രസ് സെക്രട്ടറി സ്ഥാനം രാജി വച്ചത്. ട്രംപിന്റെ ന്യൂയോർക്കിലെ ദീർഘ കാല സുഹൃത്തും തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനെ ഏറ്റവും അധികം അനുകുലിച്ചതിൽ ഒരാളായിരുന്നു സ്കാരമോച്ചി. നിലവിൽ സ്പൈസർ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെയും മാദ്ധ്യമ സെക്രട്ടറിയുടെയും ഇരട്ട ചുമതല വഹിക്കുകയായിരുന്നു സൈപസർ.
മാദ്ധ്യമ സെക്രട്ടറിയായിയായിരുന്ന റിയൻസ് പ്രിയബസ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് സീൻ അധികാരമേറ്റത്. പ്രസിഡന്റ് ട്രംപ് സ്പൈസറിനോട് മാദ്ധ്യമ സെക്രട്ടറി തുടരാൻ ആവശ്യപ്പെട്ടങ്കിലും സ്പൈസർ വിസമ്മതിച്ച് രാജി സമർപ്പിക്കുകയായിരുന്നു. നിരന്തരമായി വിവാദങ്ങളിൽ മുഴുകി ഇരിക്കുന്ന വൈറ്റ് ഹൗസിനെ സംരക്ഷിക്കാൻ പ്രസ് സെക്രട്ടിക്ക് കഴിയുന്നില്ല എന്ന നിലപാടായിരുന്നു ട്രംപിന്റേത്.
ആറ് മാസം പ്രസ് സെക്രട്ടറിയായിരുന്ന സീൻ സ്പൈസർ മാദ്ധ്യമ പ്രവർത്തകരുമായി നിരന്തരം ഏറ്റുമുട്ടിയിരുന്നു. ഇത് രാഷ്ട്രീയ വിവാദങ്ങൾക്കും മറ്റ് രാജ്യങ്ങളുമായുളള സഹൗദ്യ ബന്ധം നഷ്ടപ്പെടാൻ കാരണമായെന്നുമാണ് ട്രംപിന്റെ വാദം. ട്രംപിന്റെ വിവിധ തരത്തിലുളള ട്വിറ്ററുകളും മാദ്ധ്യമ വാർത്തകളും ശരിയായ രീതിക്ക് നൽകുന്നില്ല എന്ന പരാതിയും സീൻ സ്പൈസറിന് നേരെ ഉണ്ടായിരുന്നു.
ഈ കാരണങ്ങളാണ് മാദ്ധ്യമ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ മേധാവിയെ നിയമിക്കാൻ ട്രംപ് തീരുമാനമെടുത്തത്.