തിരുവനന്തപുരം: മെഡിക്കൽ കോളേജ് വിഷയത്തിൽ ഇടപെടൽ നടത്തിയിട്ടില്ലെന്ന് എം ടി രമേശ്. മെഡിക്കൽ കോളേജിന് അനുമതി ലഭ്യമാക്കാൻ പി എ നാസർ ആവശ്യപ്പെട്ടെങ്കിലും കോടതിയെ സമീപിക്കാനാണ് നിർദ്ദേശിച്ചത്.
വിഷയത്തിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ കർക്കശമായ നിലപാട് സ്വീകരിക്കണം. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത് പാർട്ടി കണ്ടുപിടിക്കും. വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് പറഞ്ഞു.
സതീഷ് നായർക്ക് ബിജെപിയുമായി ബന്ധമില്ല. ബിജെപിക്ക് ഒന്നും ഒളിച്ചുവെക്കാനില്ല. മാദ്ധ്യമ കുപ്രചാരണങ്ങളെ പാർട്ടി അതിജീവിക്കുമെന്നും എം ടി രമേശ് ജനം ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.