ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ കള്ളപ്പണ വേട്ടയ്ക്കായുള്ള നടപടികൾ ഫലം കാണുന്നു. 19000 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് കണ്ടെത്തിയതായി കേന്ദ്ര സർക്കാർ ലോക്സഭയിൽ . 700 ഇന്ത്യക്കാർ കള്ളപ്പണ നിക്ഷേപം നടത്തിയതായി കണ്ടെത്തി. 162 കേസുകളിലായി 1287 കോടി രൂപ കള്ളപ്പണക്കാരിൽ നിന്നും നികുതിയടപ്പിച്ചുവെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ലോക് സഭയിൽ അറിയിച്ചു.
ഇന്ത്യൻ സാമ്പത്തിക രംഗത്തിന് തുരങ്കം വച്ചിരുന്ന കള്ളപ്പണത്തെ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നോട്ട് അസാധുവാക്കലും തുടർന്നുള്ള കർശന വ്യവസ്ഥകളും ഫലം കാണുന്നു. അദായ നികുതി വകുപ്പ് 19000 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി ലോകസഭയിൽ വ്യക്തമാക്കി.
സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള ആക്കൗണ്ടുകളിലാണ് കള്ളപ്പണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. 700 ഇന്ത്യക്കാര്‍ ഇത്തരത്തില്‍ കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. സ്വിറ്റ്സല്ലന്റിലെ എച്ച്എസ്ബിസി ബാങ്കില്‍ അക്കൗണ്ടുകളുള്ള 628 ഇന്ത്യക്കാരുടെ വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള 72 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
പാനമ രേഖകളില്‍ പേരുകളുള്ള ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് അന്വേഷണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന് വിവിധ അന്വേഷണ ഏജന്‍സികളുടെ സംയുക്ത സംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചിരുന്നു. കാര്യക്ഷമമായ അന്വേഷണത്തിന്റെ ഫലമായി മെയ് 2017 വരെയുളള കാലയളവില്‍ 8,437 കോടി രൂപയ്ക്ക് നികുതിയടപ്പിക്കാന്‍ സാധിച്ചു.
162 കേസുകളിലായി 1,287 കോടി രൂപ നികുതിയായി ലഭിച്ചെന്നും ജെയ്റ്റ്ലി പറഞ്ഞു. നോട്ട് നിരോധനത്തിനു ശേഷം തിരിച്ചെത്തിയ നോട്ടുകളുടെ കണക്കെടൂപ്പ് പൂർത്തിയാകുന്നതോടെ ഈ കണക്ക് ഇനിയും വർദ്ധിക്കും.