കൊച്ചി : മഹാരാജാസ് പ്രിൻസിപ്പാളിനെ സർക്കാർ സ്ഥലം മാറ്റിയത് എസ് എഫ് ഐ യുടെ സമ്മർദ്ദത്തെ തുടർന്ന് . പ്രിൻസിപ്പലിന്റെ കസേര കത്തിച്ചതിൽ കുറ്റക്കാരായ അദ്ധ്യാപകർ കോളേജിൽ തുടരുമ്പോഴാണ് പ്രിൻസിപ്പാൾ എൻ എൽ ബീനക്കെതിരെ സർക്കാർ നടപടി എടുത്തത്.
എസ്എഫ്ഐ നേതാക്കൾ ഉപയോഗിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ നിന്ന് ആയുധം കണ്ടെത്തുകയും പൂർവ വിദ്യാർത്ഥികളെ ഹോസ്റ്റൽ മുറിയിൽ നിന്ന് ഒഴിപ്പിച്ചതുമെല്ലാം എസ് എഫ് ഐ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. മതിയായ ഹാജറില്ലാത്തതിന് പരീക്ഷ എഴുതിപ്പിക്കാതിരുന്നതും എസ് എഫ് ഐക്കാർക്ക് എതിർപ്പുണ്ടാകാൻ കാരണമായി .
വിദ്യാർത്ഥികൾക്കെല്ലാം ഒരു നിയമമാണെന്നും നേതാക്കന്മാർക്ക് മാത്രമായി ഇളവില്ലെന്നും പ്രിൻസിപ്പാൾ കർശന നിലപാടെടുത്തതാണ് എസ് എഫ് ഐയെ ചൊടിപ്പിച്ചത്.തുടർന്നാണ് നേതൃത്വത്തിന്റെ അറിവോടെ എസ് എഫ് ഐക്കാർ പ്രിൻസിപ്പാളിന്റെ കസേര കത്തിച്ചത് . ഇത് വളരെയധികം വിമർശനങ്ങൾക്ക് വഴിതെളിച്ചു . തുടർന്ന് കസേര കത്തിച്ചവരെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു .
പിന്നീട് ഹോസ്റ്റൽ മുറിയിൽ നിന്ന് വടിവാളുകൾ അടക്കമുള്ള ആയുധങ്ങൾ പിടിച്ചതും എസ് എഫ് ഐയെ പ്രതിരോധത്തിലാക്കി ,. അന്ന് എസ് എഫ് ഐ നേതാക്കൾ പ്രിൻസിപ്പാളിനെതിരെ വളരെ മോശമായ ഭാഷയിൽ പ്രതികരിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു .പുതിയ അദ്ധ്യയന വർഷത്തിലും ശക്തമായ നിലപാടുമായി പ്രിൻസിപ്പാൾ മുന്നോട്ട് പോയതോടെയാണ് എസ് എഫ് ഐയുടെ സമ്മർദ്ദത്തെ തുടർന്ന് പ്രിൻസിപ്പാളിനെ മാറ്റിയത്. തലശ്ശേരി ബ്രണ്ണൻ കോളേജിലാക്കാണ് സ്ഥലം മാറ്റം.