കോഴിക്കോട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മലമ്പനി പടർന്നു പിടിക്കുന്നു . ജില്ലയിൽ ആറ് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു . ഡങ്കിപ്പനിക്ക് പിന്നാലെ ജില്ലയിൽ മലമ്പനി ഭീഷണി ഉയർന്നത് ആശങ്ക പടർത്തുകയാണ് .
നടക്കാവ് , നാദാപുരം , കാരശ്ശേരി , ചെറുവാടി തുടങ്ങിയ പ്രദേശങ്ങളിലാണ് മലമ്പനി കണ്ടെത്തിയത് . ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് പനി പകരുന്നുവെന്നാണ് സൂചന .പനി വ്യാപിക്കുന്നത് തടയാൻ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ശ്രമിച്ചു വരികയാണ് .
ജില്ലയിൽപനി ബാധിച്ചു ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 2855 പേരാണ് ചികിത്സ തേടിയത് .ഇവരിൽ പത്തു പേർക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു . അതേ സമയം 92 പേർക്ക് ഡെങ്കി പനി യെന്നു സംശയിക്കുന്നുമുണ്ട് ബേപ്പൂരിൽ ഒരാൾക്ക് എലിപ്പനിയും കണ്ടെത്തി .