ന്യൂഡൽഹി: ചാരപ്രവര്‍ത്തനം ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുല്ഭൂഷണ് ജാദവിന്റെ ദയാഹര്‍ജി പാകിസ്ഥാനിലെ സൈനിക കോടതി തള്ളി. സൈനിക മേധാവി ജനറല്‍ ബജ്വയാണ് ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും പാകിസ്ഥാന് വ്യക്തമാക്കി. വധശിക്ഷ സ്റ്റേ ചെയ്തുകൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് നില നിൽക്കേയാണ് പാകിസ്ഥാന്റെ പ്രകോപനം.
ജൂൺ 22 നാണ് പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വക്ക് മുമ്പാകെ ഹർജി ഫയൽ ചെയ്തത്. എന്നാൽ കുൽഭൂഷന്റെ മാതാവ് അവന്തിക ജാദവ് പാക് സൈനിക അപ്പീൽ കോടതിയിൽ നൽകിയ ദയാ ഹർജ്ജിയാണ് ഇപ്പോൾ തള്ളിയത്. സൈനിക മേധാവിയുടെ പരിഗണനയിലിരിക്കുന്ന ഹർജ്ജിയിൽ അദ്ദേഹം തീരുമാനമെടുക്കുമെന്ന് പാക് സൈനിക കോടതി അറിയിച്ചതായി പാക് സൈന്യത്തിന്റ് പബ്ലിക് റിലേഷൻ വിഭാഗം വക്താവാണ് അറിയിച്ചത്.
കുൽഭൂഷൺ ജാദവിനെതിരെയുള്ള തെളിവുകൾ സൈനിക മേധാവി പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും പാക് സൈന്യം അറിയിച്ചു.
വധശിക്ഷ സ്റ്റേ ചെയ്തുകൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് നിലനിൽക്കേയാണ് പാകിസ്ഥാന്റെ പ്രകോപനം.
ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് പാക് സൈനിക കോടതി ജാധവിന് വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ അടക്കമുള്ളവയുമായി ജാദവിന് ബന്ധമുബന്ധമുണ്ടെന്നും പാകിസ്ഥാന് ആരോപിക്കുന്നു.
എന്നാല്‍, ആരോപണങ്ങളെല്ലാം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. പാകിസ്ഥാൻ പ്രകോപനപരമായ നടപടികൾ തുടരുന്നതിനാൽ നയതന്ത്ര തലത്തിൽ ശക്തമായി പ്രതികരിക്കാനൊരുങ്ങുകയാണ് ഇന്ത്യ.