ബെയ്ജിംഗ് : ചൈനീസ് ജയിലിൽ തടവിലായിരുന്ന നോബൽ സമ്മാന ജേതാവ് ലിയു സിയാബോ അന്തരിച്ചെന്ന് ചൈനീസ് അധികൃതർ അറിയിച്ചു . 61 വയസ്സായിരുന്നു . 2010 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരുന്നു .
ടിയാനൻമെൻ സ്ക്വയർ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ നേതാക്കളിൽ ഒരാളായിരുന്നു ലിയു സിയാബോ . ഇതിനെ തുടർന്ന് രണ്ടു വർഷം ജയിലിലായ സിയാബോയെ പിന്നീട് ഏകകക്ഷി ഭരണത്തിനെതിരെ പ്രതിഷേധിച്ചതിന് 1996 ൽ ലേബർ ക്യാമ്പിലടച്ചു .
2008 ൽ മനുഷ്യാവകാശ പ്രഖ്യാപനം തയ്യാറാക്കിയതിനാണ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തത് . 11 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലിയു സിയാബോയ്ക്ക് നോബൽ സമ്മാനം വാങ്ങാനുള്ള അവസരം ചൈന നിഷേധിച്ചിരുന്നു .
ഇതേ തുടർന്ന് ഒഴിഞ്ഞ കസേരയിലാണ് സമ്മാനം സമർപ്പിച്ചത് . ചൈനയുടെ പ്രതിഷേധം അവഗണിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൽ പുരസ്കാര ചടങ്ങിൽ സംബന്ധിച്ചിരുന്നു.