ശ്രീനഗർ : ഉത്തർപ്രദേശിലെ ഹിന്ദു യുവാവ് മതം മാറി ലഷ്കറിൽ ചേർന്നതിനു പിന്നിൽ പണത്തെക്കൂടാതെ പ്രണയക്കുരുക്കും. . സന്ദീപ് ശർമ്മയെ ലഷ്കർ ഭീകരൻ ആദിലാക്കിയതിന് പിന്നിൽ കശ്മീരി പെൺകൊടികളുടെ പ്രണയവും ഉണ്ടെന്ന് എൻ ഐ എ . ലഷ്കറിനു വേണ്ടി ഡ്രൈവർ ജോലി നോക്കിയിരുന്ന ആദിലിന്റെ അറസ്റ്റ് ഭീകരരുടെ പുതിയ തന്ത്രങ്ങൾ വെളിപ്പെടുത്തുന്നതായി അന്വേഷണ ഏജൻസികൾ.
പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്നാണ് സന്ദീപ് ശർമ്മ മതം മാറി ആദിലായതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി .മുസഫർ നഗറിൽ നിന്ന് പട്യാലയിലേക്ക് ജോലി തേടിപ്പോയ സന്ദീപ് അവിടെ വച്ച് പരിചയപ്പെട്ടെ കശ്മീരി യുവാക്കളുമായുള്ള സുഹൃദ് ബന്ധത്തെ തുടർന്നാണ് കശ്മീരിലേക്ക് പോയത് . പണത്തിനു വേണ്ടി ചെറിയ മോഷണങ്ങളും മറ്റും ചെയ്ത് തുടങ്ങിയ സന്ദീപിനെ ഭീകരസംഘടനയുടെ നിർദ്ദേശത്തെ തുടർന്ന് പ്രണയക്കുരുക്കിൽ പെടുത്തുകയായിരുന്നു.
തുടർന്നാണ് സന്ദീപ് ശർമ്മ മതം മാറി ആദിൽ ആയത് . പിന്നീട് ലഷ്കർ ഭീകരർക്കൊപ്പം കൂടുതൽ കുറ്റകൃത്യങ്ങളിൽ പങ്കാളിയായി . കശ്മീർ താഴ്വരയിൽ നടന്ന എടിഎം തകർക്കൽ കേസുകളിൽ ആദിലിന് ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി . സബ് ഇൻസ്പെക്ടർ ഫിറോസ് അഹമ്മദ് ദർ ഉൾപ്പെടെ ആറു പോലീസുകാരെ കൊലപ്പെടുത്തിയ ലഷ്കർ സംഘത്തിന്റെ വാഹനമോടിച്ചത് ആദിലാണെന്നും ഏജൻസികൾ വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കുൽഗാമിൽ നിന്ന് മുനീബ് ഷായ്ക്കൊപ്പം ആദിൽ അറസ്റ്റിലായത്