ഹാം ബർഗ്: ജർമനിയിലെ ഹാം ബർഗിൽ നടന്ന 2017 ലെ ജി 20 കൂടിക്കാഴ്ചയിൽ ഭീകരവാദം പ്രധാന വിഷയമായി ചർച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ വിഷയം കൂടിക്കാഴ്ചയിൽ ഉന്നയിച്ചത്. വിവിധ ലോക നേതാക്കളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
അതേസമയം ജി 20 ഉച്ചകോടിയിൽ കാലാവസ്ഥ ഉടമ്പടിയോടുള്ള അമേരിക്കയുടെ നിലപാടിന് അംഗീകാരം നൽകി. എന്നാൽ, തീരുമാനത്തെ അംഗീകരിക്കാനാക്കില്ലെന്നും ജെർമെൻ ചാൻസിലർ എഞ്ചലാ മർക്കൽ പറഞ്ഞു.
ട്രംപിന്റെ തീരുമാനം ഉൾപ്പെടുത്തിയ നയരേഖയിൽ 20 രാജ്യങ്ങളും ഒപ്പുവെച്ചു.
ഫോസിൽ ഇന്ധനങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിന് മറ്റു രാജ്യങ്ങളുമായി സഹകരിക്കാനും ഉച്ചകോടിയിൽ തീരുമാനമായി.
ലോക രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക സഹകരണം ശക്തമാക്കാനും ആരോഗ്യ മേഖലയിലെ പ്രതിസന്ധി,സുരക്ഷ , ലിംഗ അസമത്വം തുടങ്ങിയ വെല്ലുവിളികളെ ഒന്നിച്ച് നേരിട്ട് പ്രവർത്തിക്കാനും ,സുസ്ഥിര വികസനവും സ്ഥിരതയും ഉറപ്പിച്ച് പൊതു മേഖലയെയും സ്വകാര്യ മേഖലയെയും സമന്വയിപ്പിച്ച് മുന്നോട്ട് പോകാനും തീരുമാനമായി.
വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലെത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ആവശ്യപ്പെട്ടു.