ന്യൂഡൽഹി: മമതാ സർക്കാരിന്റെ കീഴിൽ ബംഗാൾ അശാന്തമാകുന്നു. ഹിന്ദു വിരുദ്ധ കലാപത്തിനൊപ്പം ഡാർജിലിംഗ് മേഖലയിൽ ഗൂർഖ ജനമുക്തി മോർച്ചയുടെ സംഘർഷം രൂക്ഷമാകുകയാണ്. ദുരൂഹ സാഹചര്യത്തിൽ ഒരു പ്രവർത്തകൻ കൊല്ലപ്പെട്ടതോടെ ഡാർജിലിംഗിൽ പ്രതിഷേധം ശക്തമായി.
പശ്ചിമ ബംഗാളിൽ ഹിന്ദു വിരുദ്ധ കലാപത്തിനൊപ്പം ഡാർജിലിംഗ് മേഖലയിലെ പ്രക്ഷോഭവും രൂക്ഷമാകുകയാണ്. പ്രത്യേകം സംസ്ഥാനം വേണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന ഗൂർഖ ജനമുക്തിമോർച്ച പ്രവർത്തകരെ അടിച്ചമർത്തുകയാണ് മമത സർക്കാർ.
രാവിലെയാണ് ഗൂർഖ ജനമുക്തി മോർച്ച പ്രവർത്തകൻ വെടിയേറ്റ് മരിച്ചതായി കണ്ടെത്തിയത്. പൊലീസാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പ്രവർത്തകർ ആരോപിക്കുന്നു. നഗരത്തിൽ നിന്നും 15 കിലോമീറ്റർ മാറിയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
രാത്രിയിൽ ഇയാളെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ദൂരെ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. യാഷി ബുഡിയ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മരുന്ന് വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങി വരവെയാണ് ഇയാളെ കാണാതായത്.
സംഭവത്തെ തുടർന്ന് ഡാർജിലിംഗിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ഗൂർഖ ജനമുക്തി മോർച്ച പ്രവർത്തകർ മൃദദേഹവുമായി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മമത സർക്കാർ പ്രതിഷേധക്കാരെ അടിച്ചമർത്താൻ ശ്രമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സ്ഥലത്തേക്ക് സമരം വ്യാപിപ്പിക്കാനാണ് സമരക്കാരുടെ ശ്രമം.
അതേസമയം യുവാവിന്റെ മരണത്തിൽ പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.