തന്റെ പ്രസംഗം തെറ്റീദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ക്ഷമാപണം ചെയ്യുന്നു . താനത് എഴുതിക്കൊടുക്കുമെന്നും സുധാകരൻ പറഞ്ഞു . താൻ നായർ സമുദായത്തിൽ പെട്ട ആളാണ് . അതുകൊണ്ട് മറ്റു സമുദായങ്ങളെ വേർതിരിച്ചു കാണുന്ന ആളല്ല . പട്ടികജാതി പട്ടിവർഗ്ഗ സമുദായങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ള ആളാണ് താൻ . തന്റെ നിയമസഭ പ്രസംഗങ്ങൾ നോക്കിയാൽ അത് മനസ്സിലാകും . അങ്ങനെയുള്ള ഒരാൾ ഇത്തരത്തിൽ സംസാരിക്കില്ലെന്ന് നിങ്ങൾക്കറിയാമല്ലോയെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പിന്നെ ഇപ്പോഴത്തെ രീതിവച്ച് മാദ്ധ്യമങ്ങൾ കിട്ടുന്നത് കൊടുക്കുന്നു . ദയവായി അങ്ങനെയൊരർത്ഥം കാണരുതെന്നും സുധാകരൻ വ്യക്തമാക്കി.
ലോകബാങ്കെന്നാല്‍ അമേരിക്കയാണ്. അമേരിക്ക ഉണ്ടാകുന്നതിനു മുന്‍പു തന്നെ കേരളമുണ്ട്. ബാങ്കു ലോണ്‍ പിന്‍വലിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയൊന്നും വേണ്ട. കെഎസ്ടിപി പ്രൊജക്ട് മന്ദഗതിയില്‍ നീങ്ങുന്നതിന്റെ ഉത്തരവാദികള്‍ ലോകബാങ്ക് ഉദ്യോഗസ്ഥരാണ്. താന്‍ പൊതുമരാമത്ത് മന്ത്രിയായതിനു ശേഷം ലോകബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ നാലു തവണ സന്ദര്‍ശിച്ചിട്ടുണ്ട്. അവരുടെ ടീം ലീഡര്‍ ഒരു ആഫ്രോ-അമേരിക്കന്‍ വംശജനാണ്. അതിനര്‍ത്ഥം അയാള്‍ ഒബാമയുടെ വംശത്തില്‍ പെട്ടയാളാണ് എന്നാണ്. അയാള്‍ നീഗ്രോയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലെത്തി അടിമപ്പണി ചെയ്തവരാണ് അവര്‍. അടിമത്തം അവസാനിച്ചപ്പോള്‍ അവര്‍ സ്വതന്ത്രരായി. ഈ ഉദ്യോഗസ്ഥനും അവരുടെ ഭാഗമാണ് എന്നായിരുന്നു സുധാകരന്റെ പരാമർശം.