പട്ന: 2019 ലെ പൊതു തെരഞ്ഞെടുപ്പിൽ താൻ പ്രതിപക്ഷ മുഖമല്ലെന്നും പ്രധാനമന്ത്രിയാവാനില്ലെന്നും ജെഡിയു അദ്ധ്യക്ഷനും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. പ്രതിപക്ഷ ഐക്യം രൂപീകരിക്കാൻ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് സാധിച്ചില്ലെന്നും നിതീഷ് പറഞ്ഞു. പ്രതിപക്ഷ മുഖമാകാൻ ഇല്ലെന്നും നിതീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർഥി താനായിരിക്കുമെന്ന വാർത്തകൾ തള്ളി നിതീഷ് കുമാർ. കോൺഗ്രസാണ് വലിയ പാർട്ടി. എന്നാൽ പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും. ചിദംബരവും രാഹുൽ ഗാന്ധിയും പ്രതിപക്ഷത്തെ നയിക്കട്ടെയെന്നും നിതീഷ് പറഞ്ഞു.
നോട്ട് നിരോധനം ബി.ജെ.പിക്കെതിരായി ചർച്ച ചെയ്തിട്ട് കാര്യമില്ലെന്നും ജി.എ.സ്.ടിയെ അനുകൂലിക്കുന്നതായും ഒറ്റ നികുതി സംവിധാനം കാര്യങ്ങളിൽ കൃത്യത കൊണ്ടുവരുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളിൽ വിള്ളലുണ്ടാക്കി, എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ രാം നാഥ് കോവിന്ദിനാണ് ജെഡിയു പിന്തുണ പ്രഖ്യാപിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജെഡിയുവും മറ്റു പ്രതിപക്ഷ പാർട്ടികളും തമ്മിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകളുടെ തുടർച്ചയായാണ് നിതീഷ് കുമാറിന്റെ പ്രതികരണം.