ന്യൂഡൽഹി : അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂൺ 25 ഭാരത ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഒരു ജനാധിപത്യ വിശ്വാസിയും ആ കറുത്ത ദിനം മറക്കില്ലെന്നും മോദി . മൻ കി ബാത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനപ്പെട്ട ജന നേതാക്കളും എന്തിന് ജുഡീഷ്യറിക്ക് പോലും അടിയന്തരാവസ്ഥയുടെ കരാള ഹസ്തങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചില്ല . ജനാധിപത്യം പുനസ്ഥാപിക്കാൻ നീണ്ട യുദ്ധം തന്നെ ജനാധിപത്യ വിശ്വാസികൾക്ക് നടത്തേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി അടിയന്തരാവസ്ഥക്കാലത്തെഴുതിയ കവിതയും അദ്ദേഹം മൻ കി ബാത്തിൽ ഉദ്ധരിച്ചു .
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 42 വർഷം പൂർത്തിയാകുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം . ജനാധിപത്യാവകാശങ്ങൾ ഹനിക്കപ്പെട്ട് മിക്ക പ്രതിപക്ഷ നേതാക്കളും അന്ന് ജയിലിൽ ആയിരുന്നു . ജനാധിപത്യം പുനസ്ഥാപിക്കാൻ പോരാട്ടം നടത്തിയ ബിജെപി ആർ.എസ്.എസ് പ്രവർത്തകർ കടുത്ത യാതനകളാണ് അക്കാലത്ത് നേരിട്ടത് .