കൊച്ചി: ആനക്കൊമ്പ് കേസിൽ വാരണ സി സ്വദേശിയായ മനീഷ് ഗുപ്ത പിടിയിൽ. ഇയാളെ പാലാരിവട്ടം ഫോറസ്റ്റ് ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തു. ഇയാളെ പിന്നീട് കോടനാട്ടേക്ക് കൊണ്ടുപോയി.
ആനക്കൊമ്പ്, എംഡി ജോസ് എന്നയാൾ സൂക്ഷിക്കാൻ നൽകിയതാണെന്ന് മനീഷ് ഗുപ്ത മാദ്ധ്യമങ്ങളോട് വ്യക്തമക്കി.
കേസിലെ തെളിവെടുപ്പ് ഇന്ന് നടക്കും. കഴിഞ്ഞ ദിവസം വനം വകുപ്പ് നടത്തിയ റെയ്ഡിൽ രണ്ട് ആനക്കൊമ്പുകൾ പിടിച്ചെടുത്തിരുന്നു. ഉത്തരേന്ത്യയിൽ കണ്ടു വരുന്ന ശിങ്കാരി മാനിന്റെ കൊമ്പും 50 കുപ്പി വിദേശമദ്യവും കണ്ടെടുത്തു.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് മനീഷ് ഗുപ്തയെ പിടികൂടിയത്.