ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മുൻ ലോക്സഭാ സ്പീക്കർ മീരാകുമാർ പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയാകും. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലാണ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനമായത്.
യോഗത്തിന് തൊട്ട മുൻപ് വരെ ഗോപാൽകൃഷ്ണ ഗാന്ധിയ്ക്കാണ് മുൻഗണന എന്നായിരുന്നു സിപിഎം നിലപാട്.
ജെഡിയു, എഐഎഡിഎംകെ അടക്കമുളള കക്ഷികൾ പിന്തുണ പ്രഖ്യാപിച്ചതോടെ എൻഡിഎ സ്ഥാനാർത്ഥി രാം നാഥ് കോവിന്ദ് വിജയം ഉറപ്പിച്ചു കഴിഞ്ഞു.