ന്യൂഡൽഹി: പാകിസ്ഥാനെ ഒഴിവാക്കിയുളള ഇന്ത്യ-അഫ്ഗാൻ ചരക്ക് വ്യോമപാത ഉദ്ഘാടനം ചെയ്തു. അഫ്ഗാൻ പ്രധാനമന്ത്രി അഷ്റഫ് ഗനിയാണ് വ്യോമപാത ഉദ്ഘാടനം ചെയ്തത്. കാബൂൾ വിമാനത്താവളത്തിൽ നിന്നുളള ആദ്യ ചരക്ക് വിമാനം ഇന്ത്യയിലേക്ക് സർവീസാരംഭിച്ചു.
വ്യോമപാത യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഷ്റഫ് ഗനി നന്ദി പറഞ്ഞു.
ആദ്യം പുറപ്പെട്ട വിമാനത്തില്‍ അഫ്ഗാനില്‍ നിന്നുള്ള 60 ടണ്‍ ഔഷധസസ്യങ്ങളും രണ്ടാമത്തെ വിമാനത്തില്‍ 40 ടണ്‍ ഉണക്കപ്പഴങ്ങളുമാണ് അയയ്ക്കുന്നതെന്നും ഗനി പറഞ്ഞു.
ആഴ്ചയിൽ ആറ് വിമാനങ്ങളായിരിക്കും കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുക.