ഓവൽ: ഐസിസി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിംഗിനയച്ചു. മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാനുമായി ഇന്ത്യ ഏറ്റുമുട്ടുമ്പോൾ, ആവേശത്തിമിർപ്പിലാണ് ആരാധകർ. ടീം ഇന്ത്യയുടെ വിജയത്തിനായി പ്രാർത്ഥനയുമായി കാത്തിരിക്കുകയാണ് അവർ.
2007ലെ ട്വന്‍റി 20 ലോകകപ്പിന് ശേഷം ഇന്ത്യയും പാകിസ്ഥാനും ഒരു ടൂർണ്ണമെന്‍റിലെ ഫൈനലിൽ മുഖാ മുഖം വരുന്നു എന്ന പ്രത്യേകത കൂടി ഈ വർഷത്തെ ച്യാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ഉണ്ട്. രാജ്യമെങ്ങും ഇന്ത്യയുടെ വിജയത്തിനായി പ്രാർത്ഥിക്കുകയാണ്. ചിരവൈരികളായ പാകിസ്ഥാനെതിരെ ടീം ഇന്ത്യ തകർപ്പൻ വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ.
എന്നാൽ, ചിലർക്ക് ഇന്ത്യയും പാകിസ്ഥാൻ മത്സരം, വെറും കായിക വിനോദം മാത്രമല്ല, സാക്ഷാൽ യുദ്ധം തന്നെ. അതിർത്തിയിൽ പാകിസ്ഥാൻ അഴിച്ചുവിടുന്ന ആക്രമണങ്ങൾക്കുളള മറുപടിയാണ്.
അയൽ രാജ്യങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടം നടക്കുമ്പോൾ, ആവേശത്തിന്‍റെ മുൾമുനയിലാണ് ഓരോ ഭാരതീയനും.