ന്യൂഡൽഹി: വിമർശകർക്ക് മറുപടിയുമായി കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ഇന്ത്യൻ സൈന്യം മനുഷ്യാവകാശങ്ങളിൽ വിശ്വസിക്കുന്നതായും മനുഷ്യാവകാശം സംരക്ഷിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും ബിപിൻ റാവത്ത് പറഞ്ഞ. ചില തെറ്റിദ്ധാരണകളാണ് കശ്മീരിൽ യുവതലമുറയെ ആയുധമെടുപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ സൈന്യം കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുവെന്നും അത്തരം നടപടികളെ കരസേനാ മേധാവി ന്യായീകരിക്കുകയാണെന്നും സിപിഎമ്മും കോൺഗ്രസുമടക്കമുള്ള ചില പ്രതിപക്ഷ പാർട്ടികൾ അടുത്തിടെ വിമർശനമുന്നയിച്ചിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം തകർക്കുന്ന തരത്തിൽ പ്രസ്ഥാവനകളും പ്രതിഷേധങ്ങളും തുടർന്നുണ്ടായി.
എന്നാൽ വിമർശകർക്ക് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് മറുപടി നൽകി. ഇന്ത്യൻ സൈന്യം മനുഷ്യാവകാശങ്ങളിൽ പൂർണമായും വിശ്വസിക്കുന്നു. മനുഷ്യ ജീവന് വിലകൽപ്പിക്കുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നവരുമാണ്ഇന്ത്യൻ സൈന്യമെന്നും ബിപിൻ റാവത്ത് പറഞ്ഞു.
ഏത് സാഹചര്യവും നേരിടാൻ പരിശീലനം നേടിയവരാണ് ഇന്ത്യൻ സൈനികർ. എന്നാൽ ചില തെറ്റിധാരണകളാണ് ജമ്മു കാശ്മീരിലെ യുവാക്കളെ ആയുധമെടുപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.