കൊച്ചി : ഫസൽ വധക്കേസിൽ തന്‍റെ കുറ്റസമ്മത മൊഴിയെന്ന പേരിൽ പോലീസ് പുറത്തുവിട്ടത് തന്നെ തല്ലി ചതച്ച ശേഷം എടുത്ത മൊഴിയെന്ന് സുബീഷ് . കസ്‍റ്റഡിയിലെടുത്ത 2016 നവംബർ 17 മുതൽ പോലീസ് പറഞ്ഞ പ്രകാരം മൊഴി നൽകുന്നത് വരെ തന്നെ തല്ലി ചതച്ചു. 18ാം തീയതി വൈകിട്ട് മർദ്ദനമേറ്റ് ബോധമറ്റുവീണ തന്നെ മൂന്ന് ആശുപത്രികളിലായി ചികിത്സിച്ചുവെന്നും സുബീഷ് . പറഞ്ഞതനുസരിച്ചില്ലെങ്കിൽ കൊന്നു കളയുമെന്നും കുടുംബം തുലയ്‌ക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തി .
19ാം തീയതി രാത്രി മജിസ്‍ട്രേറ്റിന് മുന്നിൽ ഹാജരാക്കും മുമ്പ് എഴുതി പഠിപ്പിച്ച ശേഷം തന്നെക്കൊണ്ട് 5 ലേറെ തവണ പോലീസ് പറഞ്ഞ പ്രകാരം കാര്യങ്ങൾ പറയിപ്പിച്ചു . ആദ്യഘട്ടത്തിൽ പറഞ്ഞത് ശരിയാകാത്തതിനെ തുടർന്ന് ആവർത്തിക്കാൻ ആവശ്യപ്പെട്ടു. ഡിവൈഎസ് പിമാരായ സദാനന്ദൻ, പ്രിൻസ് എന്നിവരാണ് തന്നെ ശാരീരികമായി ഉപദ്രവിച്ച് കുറ്റസമ്മതം നടത്താൻ പ്രേരിപ്പിച്ചത് .
പ്രമുഖ ആർഎസ്എസ് നേതാക്കളുടെ പേര് പറഞ്ഞാൽ വെറുതെ വിടാമെന്നും ഇവർ പറയുകയുണ്ടായി. കൂത്ത് പറമ്പ് സ്വദേശി മോഹനൻ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ രക്ഷപ്പെടാൻ ,സഹായിച്ചുവെന്ന പേരിലാണ് പോലീസ് തന്നെ കസ്‍റ്‍റഡിയിലെടുത്തത് എന്നാൽ ഈ കേസിനെ പറ്റി ഒന്നും ചോദിക്കാതെ നേരെ ഫസൽ കേസിലേക്കാണ് പോലീസ് കടന്നതെന്നും സുബീഷ് ജനം ടിവിയോട് പ്രതികരിച്ചു.
സുബീഷിന്റെ പ്രതികരണത്തിന്റെ പൂർണ്ണരൂപം