ബർമിംഗ്‌ഹാം : ചാമ്പ്യൻസ്ട്രോഫിയിൽ പാകിസ്ഥാനെ ഭാരതം 124 റൺസിന് പരാജയപ്പെടുത്തി . മഴയെത്തുടർന്ന് പുതുക്കി നിശ്ചയിച്ച വിജയ ലക്ഷ്യമായ 289 റൺസ് പിന്തുടർന്ന പാകിസ്ഥാൻ 164 റൺസിന് എല്ലാവരും പുറത്തായി . ഉജ്ജ്വല അർദ്ധ സെഞ്ച്വറിയിലൂടെ കളിയുടെ ഗതി തിരിച്ച യുവരാജ് സിംഗാണ് മാൻ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 48 ഓവറിൽ മൂന്ന് വിക്കറ്റിന് 319 റൺസാണെടുത്തത് . മഴയെത്തുടർന്ന് ലക്ഷ്യം പുതുക്കി നിശ്ചയിച്ചതിനെ തുടർന്ന് പാകിസ്ഥാന് 41 ഓവറിൽ 289 റൺസാണ് നെടേണ്ടിയിരുന്നത് . എന്നാൽ ഇന്ത്യയുടെ കണിശതയോടെയുള്ള ബൗളിംഗും ഫീൽഡിംഗും പാകിസ്ഥാനെ നിലം പരിശാക്കുകയായിരുന്നു .
പാകിസ്ഥാന് വേണ്ടി അർദ്ധ സെഞ്ച്വറി നേടിയ അസർ അലി മാത്രമാണ് അൽപ്പമെങ്കിലും ചെറുത്ത് നിന്നത് .മൊഹമ്മദ് ഹഫീസ് 33 റൺസെടുത്തു . ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റും പാണ്ഡ്യയും ജഡേജയും രണ്ട് വിക്കറ്റുകൾ വീതവും വീഴ്‌ത്തി. ഭുവനേശ്വർ കുമാറിന് ഒരു വിക്കറ്റ് ലഭിച്ചു . ഉജ്ജ്വലമായ ഫീൽഡിംഗിലൂടെ ഷോയിബ് മാലിക്കിനെ ജഡേജ റൺ ഔട്ടാക്കിയപ്പോൾ പരിക്കേറ്റ വഹാബ് റിയാസ് ബാറ്റ് ചെയ്യാനിറങ്ങിയില്ല .