തൃശൂർ: മൂന്നാറിൽ കയ്യേറ്റക്കുരിശ് തകർത്ത റവന്യൂ അധികൃതരുടെ നടപടിയെ പിന്തുണച്ച പുരോഹിത വർഗങ്ങളെ കർത്താവ് ശപിക്കുമെന്ന് സ്പിരിറ്റ് ഓഫ് ജീസസ് സ്ഥാപകൻ ടോം സഖറിയ. കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്മാര് പോഴന്മാരാണെന്നും സ്പിരിറ്റ് ഇടോം സക്കറിയ. സ്പിരിറ്റ് ഇന്‍ ജീസസിന്റെ മുഖമാസികയില്‍ വിശുദ്ധ കുരിശേ ആരാധന എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലിലാണ് കത്തോലിക്കാ, യാക്കോബായ സഭാ നേതൃത്വങ്ങളെ വിമർശിക്കുന്നത്.
പുരോഹിതനായതുകൊണ്ടോ മെത്രാനായതുകൊണ്ടോ ക്രിസ്ത്യാനിയാകണമെന്നില്ല. ക്രിസ്തുവിന്റെ വചനങ്ങള്‍ അനുസരിക്കുന്നവരാണ് ക്രിസ്ത്യാനികള്‍. പാപ്പാത്തിച്ചോലയില്‍ പൊളിച്ചുമാറ്റിയ കുരിശില്‍ നിന്ന് ദിവ്യജ്യോതിസ്റ്റ് പ്രത്യക്ഷപ്പെട്ടുവെന്നും ടോം സക്കറിയ ലേഖനത്തിലൂടെ അവകാശപ്പെടുന്നു.കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്മാര് സ്വര്‍ഗരാജ്യം കാണില്ല. ഇതിന് മെത്രാന്മാര് കനത്ത വില നല്‍കേണ്ടി വരും.
പട്ടുവസ്ത്രവും സുഭിക്ഷഭോജനവുമായി കഴിയുന്നവരാണ് കുരിശിനെ തള്ളിപ്പറഞ്ഞതെന്നും വിശുദ്ധ കുരിശേ ആരാധന എന്ന ലേഖനത്തിൽ വിമർശിക്കുന്നു. കുരിശു തകര്‍ത്തത് കര്ത്താവിന് സന്തോഷമായെന്ന് പറഞ്ഞ യാക്കോബായ മെത്രാൻ ഡോ.ഗീവർഗീസ് മാർ കുറിലോസ് മെത്രപ്പോലീത്തയെയും ലേഖനത്തിൽ വിമർശിക്കുന്നു.
പട്ടുവസ്ത്രവും സുഭിക്ഷ ഭോജ്യവുമായി കഴിഞ്ഞ ധനവാന് കിടന്ന നരകാഗ്നി നിങ്ങളെ കാത്തിരിക്കട്ടെയെന്നും. കര്‍ത്താവ് അനുവദിച്ചതുകൊണ്ടുമാത്രമാണ് ആ കുരിശ് തകര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞതെന്നും. അത് തകര്‍ക്കപ്പെടുക എന്നത് ദൈവനിശ്ചയാണെന്നും ടോം സക്കറിയ പറയുന്നു. എന്നാൽ കുരിശിനെ പിന്തുണച്ച ആലഞ്ചേരി പിതാവിന് ടോം സഖറിയ നന്ദി അറിയിക്കുന്നുണ്ട് .