തൃശൂർ: തൃശൂർ ജില്ലയിലെ സി.പി.എമ്മിലെ വിഭാഗീയത തുറന്ന് കാട്ടി ഇരിങ്ങാലക്കുട എം.എൽ.എ കെ.യു.അരുണനെതിരെ ഒരുവിഭാഗം രംഗത്ത്. ഇരിങ്ങാലക്കുടയിൽ ആർ.എസ്.എസ് സംഘടിപ്പിച്ച പൊതുപരിപാടിയിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകിയത് വിവാദമാക്കിയാണ് അരുണനെതിരെ സി.പി.എം നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പറഞ്ഞിട്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് എം.എൽ.എയും പറയുന്നു.
ആര്‍എസ്എസിന്റെ തൃശൂര്‍ ഊരകം ശാഖ തിങ്കളാഴ്ച സംഘടിപ്പിച്ച പാഠ പുസ്തക വിതരണത്തിലാണ് ഇരിങ്ങാലക്കുട എം എൽ എ ജനപ്രതിനിധിയെന്ന നിലയിൽ പങ്കെടുത്തത്. കഴിഞ്ഞ കാലങ്ങളിൽ ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചപ്പോഴെല്ലാം അതത് കാലത്തെ എം.എൽ.എമാർ തന്നെയാണ് പരിപാടിയിൽ പങ്കെടുക്കാറുള്ളത്.
ജില്ലയിലെ സി.പി.എമ്മിലെ വിഭാഗീയത വ്യക്തമാക്കിയാണ് പരിപാടിയിൽ പങ്കെടുത്തതിനെതിരെ അരുണനെതിരെ സി.പി.എമ്മിനകത്തുനിന്ന് തന്നെ പടപ്പുറപ്പാടുണ്ടായത്. എന്നാൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് എം.എൽ.എ പറയുന്നു.
ജില്ലയിലെ സി.പി.എം വിഭാഗീയതാണ് ഇത്തരമൊരു വിവാദത്തിന് പിന്നിൽ. പ്രാദേശിക നേതൃത്വം അറിഞ്ഞു കൊണ്ട് പങ്കെടുത്ത പരിപാടി പിന്നീട് വിവാദമാക്കിയതിന് പിന്നിലും ഇതാണെന്നാണ് പറയപ്പെടുന്നത്.
പുതിയ സംഭവങ്ങൾ സി.പി.എം വിഭാഗീയതയുടെ പുതിയ തലങ്ങൾ ജില്ലയിൽ തുറന്ന് കഴിഞ്ഞു. കൂടാതെ സമീപ കാലത്തെ ആർ.എസ്.എസിന്റെ വളർച്ചെക്കെതിരെ അക്രമം നടത്തുന്നതിനെതിരെയും സി.പി.എമ്മിനുള്ളിൽ തന്നെ അമർഷം പുകയുന്നുണ്ട്.